KeralaLatest NewsNews

കെ റെയില്‍ വന്നാല്‍ എല്ലാം ഈസി ആണെന്നാണ് ഗോവിന്ദന്‍ സഖാവിന്റെ കണ്ടുപിടുത്തം ശ്രീജിത്ത് പണിക്കര്‍

കൊച്ചി: കെ റെയില്‍ യാഥാര്‍ത്ഥ്യമായാല്‍ കുടുംബശ്രീക്കാര്‍ക്ക് രണ്ട് വലിയ കെട്ട് അപ്പവുമായി ഷൊര്‍ണൂരില്‍ നിന്ന് 25 മിനിട്ടുകൊണ്ട് കൊച്ചിയിലെത്തി അപ്പം വിറ്റഴിച്ച് ഉച്ചയ്ക്ക് മുമ്പ് വീടെത്താമെന്ന് എം.വി ഗോവിന്ദന്‍ പറഞ്ഞിരുന്നു. ഇപ്പോള്‍ ഗോവിന്ദന്റെ തള്ളലിനെ പരിഹസിച്ച് ശ്രീജിത്ത് പണിക്കര്‍ രംഗത്ത് എത്തി. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് കെ റെയിലിനെയും എം.പി ഗോവിന്ദനേയും അദ്ദേഹം പരിഹസിച്ചത്.

Read Also: പാർക്കിൽ കുളിച്ച വിദ്യാർത്ഥികൾക്ക് എലിപ്പനി സ്ഥിരീകരിച്ച സംഭവം: സിൽവർ സ്റ്റോം താത്കാലികമായി അടച്ചിടാൻ നിർദ്ദേശം

‘അപ്പങ്ങളെമ്പാടും ഒറ്റയ്ക്ക് ചുട്ടമ്മായി…
സഖാവ് എം വി ഗോവിന്ദന്റെ അപ്പക്കണക്കാണ് സഖാക്കളുടെ പുതിയ കെ-റെയില്‍ ന്യായീകരണ ക്യാപ്‌സൂള്‍. ഗോവിന്ദന്‍ സഖാവ് പറയുന്നത് പ്രകാരം രണ്ടുകെട്ട് ചൂടപ്പവുമായി കൂറ്റനാട് നിന്നും ഷൊര്‍ണൂര്‍ വന്ന് കെ-റെയില്‍ വഴി എറണാകുളത്ത് അരമണിക്കൂര്‍ കൊണ്ട് എത്തി കച്ചവടം നടത്തി ഒരു ചായയും കുടിച്ച് ഉച്ചയ്ക്ക് വീട്ടിലെത്തുന്ന കിനാശ്ശേരിയാണ് നമുക്ക് വേണ്ടത്’.

ഒന്നാമതായി ഗോവിന്ദന്‍ സഖാവ് ഓര്‍ക്കേണ്ടത് കെ-റെയിലിന് ഷൊര്‍ണൂരില്‍ സ്റ്റോപ്പില്ല എന്നതാണ്. ഷൊര്‍ണൂരില്‍ എന്നല്ല, പാലക്കാട് ജില്ലയിലെങ്ങും സംഗതിക്ക് സ്റ്റോപ്പില്ല.
അപ്പോള്‍ പിന്നെ അപ്പവും ചുമന്ന് പത്തുനാല്പത് കിലോമീറ്റര്‍ താണ്ടി തിരൂരിലോ തൃശൂരിലോ എത്തണം. അവിടെനിന്ന് കെ-റെയില്‍ കയറി എറണാകുളത്ത് ചെല്ലണം. കൂറ്റനാട് നിന്ന് തൃശൂരിലേക്കും തിരൂരിലേക്കും ഏതാണ്ട് ഒന്നര മണിക്കൂര്‍ ബസ് യാത്ര. പിന്നീട് കെ-റെയിലില്‍ തിരൂരില്‍ നിന്ന് 122 കിലോമീറ്റര്‍. ഏതാണ്ട് ഒരു മണിക്കൂറിനടുത്ത് യാത്ര. തൃശൂരില്‍ നിന്നാണെങ്കില്‍ 64 കിലോമീറ്റര്‍. ഏതാണ്ട് അരമണിക്കൂര്‍ യാത്ര. എന്നിട്ട് കച്ചവട സ്ഥലത്ത് ചെല്ലുമ്പോഴേക്കും ചുരുങ്ങിയത് രണ്ടര മുതല്‍ മൂന്ന് മണിക്കൂറെങ്കിലും എടുക്കും. അപ്പോഴേക്കും തണുത്താറിയ അപ്പം ആരു വാങ്ങും സഖാവേ?’

‘തിരികെ വീട്ടിലെത്താന്‍ അത്രതന്നെ സമയം. ഇനി ചെലവോ? കെ-റെയിലില്‍ നിലവില്‍ പറയുന്ന കണക്ക് പ്രകാരം തൃശൂര്‍ വഴി പോയിവരാന്‍ ഏതാണ്ട് 352 രൂപ. തിരൂരില്‍ നിന്നാണെങ്കില്‍ ഏതാണ്ട് 671 രൂപ. കെഎസ്ആര്‍ടിസി ബസ്സ് കൂലി വേറെ. പിന്നെ ഗോവിന്ദന്‍ മാഷ് പറയുന്ന ചായയോ വെള്ളമോ ഒക്കെ വാങ്ങാനുള്ള ചെലവ് വേറെ. കൂറ്റനാട് നിന്നും ഒരു ഓട്ടോ വല്ലതും പിടിച്ച് വീട്ടിലെത്തണമെങ്കില്‍ അത് വേറെ. ഇത് യാത്രാച്ചെലവ് മാത്രമാണ്. അപ്പം ഉണ്ടാക്കുന്നതിന്റെ ചെലവ് വേറെ. ഇനി ഗോവിന്ദന്‍ സഖാവ് പറയ്. ഒരു അപ്പത്തിന് എത്രരൂപ വിലയിട്ടാല്‍ ഈ ബിസിനിസ്സ് മുതലാകും? സ്വന്തം നാട്ടില്‍ കച്ചവടം ചെയ്യുന്നതാണോ ലാഭം, അതോ ”ഇല്ലാത്ത’ സ്റ്റോപ്പില്‍ നിന്നും യാത്ര ചെയ്യാന്‍ പറ്റുന്ന കെ-റെയില്‍ ആണോ ലാഭം?’

 

shortlink

Related Articles

Post Your Comments

Related Articles


Back to top button