PathanamthittaKeralaNattuvarthaLatest NewsNews

യുവതിയെ പീഡിപ്പിച്ചു, ചിത്രങ്ങള്‍ കൈവശമുണ്ടെന്ന് ഭീഷണിപ്പെടുത്തി ലക്ഷങ്ങൾ തട്ടി: യുവാവ് അറസ്റ്റിൽ

കോട്ടാങ്ങല്‍ സുബാഷ് കോളനി പൊടിപ്പാറ വീട്ടില്‍ പി.എം. റഹിമിനെ(44)യാണ് അറസ്റ്റ് ചെയ്തത്

പത്തനംതിട്ട: വീട്ടില്‍ അതിക്രമിച്ചുകയറി യുവതിയെ പീഡിപ്പിച്ചശേഷം ചിത്രങ്ങള്‍ കൈവശമുണ്ടെന്ന് ഭീഷണിപ്പെടുത്തി ഏഴുലക്ഷം രൂപ തട്ടിയ പ്രതി അറസ്റ്റിൽ. കോട്ടാങ്ങല്‍ സുബാഷ് കോളനി പൊടിപ്പാറ വീട്ടില്‍ പി.എം. റഹിമിനെ(44)യാണ് അറസ്റ്റ് ചെയ്തത്. വെച്ചൂച്ചിറ പൊലീസ് മുംബൈയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. മുംബൈ സഹര്‍ അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.

2017ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം. വീട്ടില്‍ അതിക്രമിച്ചകയറിയ റഹിം യുവതിയെ ബലം പ്രയോഗിച്ച് കീഴ്‌പ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. തുടര്‍ന്ന്, ഫോട്ടോകള്‍ കൈവശമുണ്ടെന്ന് ഭീഷണിപ്പെടുത്തി ഏഴുലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്തു. പിന്നാലെ ഇയാള്‍ വിദേശത്തേക്ക് മുങ്ങി.

തുടർന്ന്, 2019 ഡിസംബര്‍ എട്ടിന് യുവതി പെരുമ്പെട്ടി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. അന്നത്തെ എസ്‌ഐ സുരേഷ് ബാബു ആണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. തുടര്‍ന്ന്, പൊലീസ് ഇന്‍സ്പെക്ടര്‍ ബി. അനില്‍ അന്വേഷണം ഏറ്റെടുത്തുവെങ്കിലും, ജില്ലാ പൊലീസ് മേധാവിയുടെ ഉത്തരവ് പ്രകാരം, അന്നത്തെ വെച്ചൂച്ചിറ പൊലീസ് ഇന്‍സ്പെക്ടര്‍ ആയിരുന്ന ആര്‍. സുരേഷിന് അന്വേഷണം കൈമാറി.

Read Also : ആർബിഐ: നടപ്പു സാമ്പത്തിക വർഷത്തെ ആദ്യ പണനയ അവലോകനയോഗം ഇന്ന് ആരംഭിക്കും

ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിപ്പിക്കുകയും അന്വേഷണം വ്യാപിപ്പിക്കുകയും ചെയ്തു. സുരേഷ് സ്ഥലം മാറിപ്പോയതിനാല്‍ പിന്നീട് ചാര്‍ജ് എടുത്ത പോലീസ് ഇന്‍സ്പെക്ടര്‍ ജര്‍ലിന്‍ വി. സ്‌കറിയക്കായിരുന്നു അന്വേഷണച്ചുമതല.

ലുക്ക് ഔട്ട് സര്‍ക്കുലര്‍ നിലവിലുള്ള പ്രതിയെ മാര്‍ച്ച് 31-ന് മുംബൈ സഹര്‍ വിമാനത്താവളത്തില്‍ എമിഗ്രേഷന്‍ വിഭാഗം അധികൃതര്‍ തടഞ്ഞുവച്ചു. തുടർന്ന്, സഹര്‍ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയ റഹിമിനെ ഏപ്രില്‍ ഒന്നിന് വെച്ചൂച്ചിറ പൊലീസ് അവിടെയെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന്, വൈദ്യപരിശോധനയ്ക്കു ശേഷം ഇന്നലെ വെച്ചൂച്ചിറയിലെത്തിച്ചു.

പെരുമ്പെട്ടി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് ആയതിനാല്‍ പിന്നീട് അവിടെയെത്തിക്കുകയും ചെയ്തു. പിന്നീട് യുവതിയെ കാണിച്ച് പ്രതിയെ തിരിച്ചറിഞ്ഞു. ഇയാളുടെ പാസ്പോര്‍ട്ടും മൊബൈല്‍ ഫോണും പിടിച്ചെടുത്തിട്ടുണ്ട്. ഇയാളുടെ കുറ്റസമ്മതമൊഴി പൊലീസ് രേഖപ്പെടുത്തി.

യുവതിയില്‍ നിന്നും തട്ടിയെടുത്ത പണം സംബന്ധിച്ച് വിവരങ്ങള്‍ പൊലീസ് അന്വേഷിക്കുകയാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button