ThiruvananthapuramKeralaNattuvarthaLatest NewsNews

പൊലീസ് സ്റ്റേഷനിലേക്ക് ബൈക്ക് ഓടിച്ചു കയറ്റി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു : യുവാവ് അറസ്റ്റിൽ

ആറ്റുകാൽ പാടശേരി സ്വദേശി സജിത്ത് (അപ്പു-22) ആണ് അറസ്റ്റിലായത്

പേരൂർക്കട: പൊലീസ് സ്റ്റേഷന് ഉള്ളിലേക്ക് ബൈക്ക് ഓടിച്ചു കയറ്റി ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവ് അറസ്റ്റിൽ. ആറ്റുകാൽ പാടശേരി സ്വദേശി സജിത്ത് (അപ്പു-22) ആണ് അറസ്റ്റിലായത്. ഫോർട്ട് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞദിവസം വൈകുന്നേരം 5.30-നാണ് കേസിനാസ്പദമായ സംഭവം. സജിത്ത് നിരവധി കഞ്ചാവ് കേസിലെ പ്രതിയും ഒരു മാസം മുമ്പ് ആറ്റുകാലിൽ പ്രവർത്തിക്കുന്ന ഒരു വായനശാലയും ഇവിടത്തെ ഫർണിച്ചറുകളും അടിച്ചു തകർത്ത കേസിലെ പ്രതിയുമാണ്.

Read Also : ഇന്ത്യ- ഭൂട്ടാൻ ഉഭയക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തും, ഭൂട്ടാൻ രാജാവുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി

സംഭവത്തിൽ ഗ്രന്ഥശാല അധികൃതർ പരാതി നൽകാത്തതിനെ തുടർന്ന് അന്ന് ഫോർട്ട് പൊലീസ് കേസെടുത്തിരുന്നില്ല. എന്നാൽ, പ്രതിയെ പൊലീസ് ഇടപെട്ട് ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ നിന്ന് ഒരാഴ്ച മുമ്പ് ഇറങ്ങിയ ഇയാൾ വീണ്ടും കഞ്ചാവ് ഉപയോഗിച്ച് വീട്ടിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. തുടർന്ന്, പൊലീസ് സ്ഥലത്ത് എത്തിയപ്പോൾ പ്രതി സ്ഥലത്ത് നിന്നും രക്ഷപ്പെടുകയായിരുന്നു. വീട്ടിൽ പൊലീസ് എത്തിയതിൽ പ്രകോപിതനായാണ് ഇയാൾ ബൈക്കുമായി ഫോർട്ട് സ്റ്റേഷന് ഉള്ളിലേക്ക് ഓടിച്ചുകയറ്റിയത്. ഇയാളെ പിടികൂടാനുള്ള ശ്രമത്തിനിടെ ഒരു പൊലീസുകാരന് പരിക്കേറ്റു. ഇദ്ദേഹം ആശുപത്രിയിൽ ചികിത്സയിലാണ്.

പ്രകോപിതനായ സജിത്തിനെ മറ്റു പൊലീസുകാർ ഇടപെട്ട് ബലം പ്രയോഗിച്ചാണ് കീഴടക്കിയത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button