Latest NewsIndia

‘മാസങ്ങളായി ഉപദ്രവിക്കുന്നു, രാഹുലും പ്രിയങ്കയും അവഗണിച്ചു’: ബി.വി.ശ്രീനിവാസിനെതിരെ അസം യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ 

ന്യൂഡല്‍ഹി: മോശമായ പദങ്ങള്‍ ഉപയോഗിച്ച് പ്രതിച്ഛായ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് അസം യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ ഡോ. അങ്കിതാ ദാസ്. യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി.വി. ശ്രീനിവാസിനെതിരെയാണ് ആരോപണങ്ങളുമായി അങ്കിതാ രം​ഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ശ്രീനിവാസ് തന്നെ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് അങ്കിത ആരോപിച്ചു.

ട്വിറ്ററിലൂടെയായിരുന്നു അങ്കിതയുടെ വെളിപ്പെടുത്തൽ. എന്നാൽ ഇക്കാര്യം രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്കാ ഗാന്ധിയുടെയും ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും നടപടി ഉണ്ടായില്ലെന്നും അവര്‍ ആരോപിച്ചു. മാസങ്ങളോളം താന്‍ നിശബ്ദയായി ഇരുന്നുവെന്നും അവര്‍ വ്യക്തമാക്കി. രാഹുലില്‍ തനിക്ക് വിശ്വാസമുണ്ടായിരുന്നു.

ജമ്മുവില്‍ ഭാരത് ജോഡോ യാത്ര പുരോഗമിക്കുന്നതിനിടെ ഇക്കാര്യം രാഹുലിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നതാണ്. എന്നാല്‍ ഇത്രയും കാലമായിട്ടും വിഷയത്തില്‍ ഒരു നടപടിയും ഉണ്ടായില്ല. ഇതാണോ രാഹുല്‍ വാദിക്കുന്ന സ്ത്രീകള്‍ക്കുള്ള സുരക്ഷിത ഇടമെന്നും അങ്കിത ചോദിച്ചു.

അതേസയം തനിക്കെതിരായ ആരോപണങ്ങള്‍ തള്ളി ശ്രീനിവാസ് രംഗത്തെത്തി. അങ്കിതയ്ക്ക് പിന്നില്‍ ബി.ജെ.പിയും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയുമാണെന്നാണ് അദ്ദേഹത്തിന്റെ വാദം.അസം മുന്‍ മന്ത്രി അഞ്ജന്‍ ദത്തയുടെ മകളും കൂടിയാണ് അങ്കിത.

shortlink

Related Articles

Post Your Comments

Related Articles


Back to top button