Latest NewsNewsIndia

മകന്റെ കാമുകി വീട്ടിലെ സ്ഥിരം സന്ദർശക, മകനില്ലാത്തപ്പോൾ അടുപ്പം പ്രണയമായി;ഒടുവിൽ മകന്റെ കാമുകിക്കൊപ്പം ഒളിച്ചോടി പിതാവ്

കാൺപൂർ: മകന്റെ കാമുകിക്കൊപ്പം പിതാവ് ഒളിച്ചോടിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ ആണ് വിചിത്ര സംഭവം നടന്നത്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതായി കുടുംബം പൊലീസില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണം നടത്തിയെങ്കിലും ഒരു വർഷം കഴിഞ്ഞാണ് പെൺകുട്ടിയെയും മധ്യവയസ്കനെയും കണ്ടെത്താനായത്. ഡൽഹിയിൽ നിന്നാണ് ഇവരെ കണ്ടെത്തിയത്. സമാധാനപരമായ ജീവിതം നയിക്കുകയായിരുന്നു എന്നാണ് പെൺകുട്ടി പൊലീസിന് നൽകിയിരിക്കുന്ന പ്രാഥമിക മൊഴി.

കാണ്‍പൂരിലെ ചകേരിയില്‍ ആണ് കേസിനാസ്പദമായ സംഭവം നടന്നത്. ഔറയ്യ സ്വദേശിയായ കമലേഷ് മകനൊപ്പമായിരുന്നു താമസം. 20കാരനായ മകൻ സമീപവാസിയായ പെൺകുട്ടിയുമായി അടുപ്പത്തിലായി. ഈ പെൺകുട്ടിക്കും 20 വയസായിരുന്നു. ഇവരുടെ പ്രണയം വളർന്നു. കാമുകനെ കാണാൻ പെൺകുട്ടി ഇടയ്ക്കിടെ യുവാവിന്റെ വീട്ടിലേക്ക് വരുമായിരുന്നു. കാമുകന്‍ വീട്ടില്‍ ഇല്ലാത്ത സമയത്തും പെൺകുട്ടി ഇവിടെ എത്തുമായിരുന്നു. ഈ സമയം കമലേഷ് മാത്രമാകും വീട്ടിൽ ഉണ്ടാവുക. 45 വയസുണ്ടെങ്കിലും കാമുകന്റെ അച്ഛനോട് അടുക്കുന്നതിൽ പെൺകുട്ടിക്ക് പ്രായം ഒരു തടസ്സമായില്ല. ഇവർ തമ്മിൽ അടുപ്പത്തിലായി.

കഴിഞ്ഞ വർഷം മാര്‍ച്ചില്‍ കമലേഷിനൊപ്പം പെണ്‍കുട്ടി ഒളിച്ചോടി. യുവാവുമായുള്ള അടുപ്പം മാത്രമേ പെൺകുട്ടിയുടെ വീട്ടുകാർക്ക് അറിയുമായിരുന്നുള്ളൂ. ഇയാൾ വീട്ടിൽ തന്നെ ഉള്ളതിനാൽ, പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് ഇയാളെ സംശയം തോന്നിയില്ല. മകളെ തട്ടിക്കൊണ്ടുപോയതായി പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ചക്കേരി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പോലീസ് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയെയും മധ്യവയസ്കനെയും ഡൽഹിയിൽ നിന്നും ഒരു വർഷത്തിന് ശേഷം കണ്ടെത്തിയത്ത്. വൈദ്യപരിശോധനയ്ക്ക് ശേഷം പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തും. കമലേഷിനൊപ്പം താമസിക്കാനാണ് താൽപ്പര്യമെന്ന് പെൺകുട്ടി പറഞ്ഞതായാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button