KeralaLatest NewsNews

എന്തുവിലകൊടുത്തും മഅദനിയെ നാട്ടിലെത്തിക്കാൻ പി.ഡി.പി, 60 ലക്ഷം കെട്ടിവെയ്ക്കും?

കൊച്ചി: ഭീമമായ തുക ചെലവാക്കി കേരളത്തിലേക്ക് വരുന്നില്ലെന്ന് വ്യക്തമാക്കിയ പി.ഡി.പി ചെയർമാൻ അബ്ദുൽ നാസർ മഅദനിക്ക് പിന്തുണയുമായി പി.ഡി.പി. മഅദനിയുടെ അനുമതി ലഭിച്ചാൽ കർണാടക സർക്കാർ ചുമത്തിയ 60 ലക്ഷം രൂപ കെട്ടിവെക്കാൻ തയ്യാറാണെന്ന് പി.ഡി.പി. ജനറൽ സെക്രട്ടറി മൈലക്കാട് ഷാ. പാർട്ടിനേതൃത്വത്തെ അദ്ദേഹം സന്നദ്ധത അറിയിച്ചു. പണം കെട്ടിവെക്കുന്നതിന് സ്വത്ത് വിൽക്കാൻ വരെ തയ്യാറാണെന്നാണ് ഇദ്ദേഹം അറിയിച്ചത്.

പിന്നാലെ പി.ഡി.പിയും തങ്ങളുടെ നിലപാട് അറിയിച്ചു. എന്തുവിലകൊടുത്തും അദ്ദേഹത്തെ നാട്ടിലെത്തിക്കാന്‍ പാര്‍ട്ടി ഇടപെടുമെന്ന് പി.ഡി.പി നേതാക്കൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നേതാക്കളും പ്രവര്‍ത്തകരും കേരളീയ പൊതുസമൂഹവും സുരക്ഷാ ചെലവിനത്തില്‍ കെട്ടിവെക്കാന്‍ ആവശ്യപ്പെട്ട തുക നല്‍കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്.

അതേസമയം, ഇത്രയും വലിയ തുക ആവശ്യപ്പെടുന്നത് തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കുമെന്നും കരുതൽ തടങ്കലിലുള്ള ആൾക്ക് ഇത്രയും വലിയ തുക കണ്ടെത്താനാകില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു താൻ കേരളത്തിലേക്കില്ലെന്ന് മഅദനി പറഞ്ഞത്. ജാമ്യത്തിൽ ഇളവു ലഭിച്ചതിനു പിന്നാലെയാണ് കേരളത്തിലേക്കു പോകാൻ മഅദനിക്ക് സാഹചര്യം ഒരുങ്ങിയത്. എന്നാൽ, സുരക്ഷയ്ക്കും പൊലീസ് അകമ്പടിക്കുമായി 54.63 ലക്ഷം രൂപ കെട്ടിവയ്ക്കണമെന്ന് കർണാടക പോലീസ് അറിയിച്ചു. തുടർന്ന്, സുരക്ഷയ്ക്കുള്ള ചെലവുതുക കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് മഅദനി സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഹർജി തള്ളുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button