ന്യൂഡൽഹി: ജെറ്റ് എയർവെയ്‌സ് സ്ഥാപകൻ നരേഷ് ഗോയലിന്റെ വീട്ടിലും ജെറ്റ് എയർവെയ്‌സ് ഓഫീസുകളിലും സിബിഐ പരിശോധന. കാനറാ ബാങ്ക് നൽകിയ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് നടപടി. മുംബൈയിൽ 7 ഇടങ്ങളിലാണ് സിബിഐ പരിശോധന നടത്തിയത്.
നരേഷ് ഗോയൽ, ഭാര്യ അനിത ഗോയൽ, കമ്പനി മുൻ ഡയറക്ടർ ഗൗരങ്ക ഷെട്ടി എന്നിവരുടെ വസതിരളിലും സിബിഐ പരിശോധന നടത്തി. ബാങ്ക് നൽകിയ പണം വക മാറ്റി ചെലവഴിച്ചതടക്കമാണ് കേസ് നൽകിയിട്ടുള്ളത്.
Read Also: യുഎഇയിലേക്കുളള കയറ്റുമതി വർദ്ധിപ്പിക്കാനൊരുങ്ങി ഇന്ത്യ, 2026-27 ഓടെ ലക്ഷ്യമിടുന്നത് 60 ശതമാനം വളർച്ച
Post Your Comments