Latest NewsIndiaNews

കോളേജ് വിദ്യാര്‍ത്ഥിനിയെ ഓടുന്ന കാറില്‍ കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം അര്‍ദ്ധരാത്രിയില്‍ വഴിയില്‍ തള്ളി

അഗര്‍ത്തല: കോളേജ് വിദ്യാര്‍ത്ഥിനിയെ ഓടുന്ന കാറിലിട്ട് കാമുകന്‍ ഉള്‍പ്പെട്ട സംഘം തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കി അര്‍ദ്ധരാത്രിയില്‍ വഴിയില്‍ തള്ളി.
ത്രിപുരയിലാണ് ഡല്‍ഹി കൂട്ടബലാത്സംഗത്തിന് സമാനമായ സംഭവം നടന്നത്. പെണ്‍കുട്ടി സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മെഡിക്കല്‍ കോളേജില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റിലായി. സംഭവത്തിലെ പ്രധാനപ്രതി ഗൗതം ശര്‍മ്മ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളായിരുന്നു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച വാഹനം ഓടിച്ചത്.

Read Also: അഞ്ച് ആഴ്ചകൾ കൊണ്ട് റെക്കോർഡ് വ്യൂവർഷിപ്പുമായി ജിയോസിനിമ

തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം നഗരപരിധിയിലുള്ള കോളേജില്‍ നിന്നും വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു പെണ്‍കുട്ടി തട്ടിക്കൊണ്ടുപോകലിന് ഇരയായത്. കൂട്ടബലാത്സംഗത്തിന് ശേഷം പെണ്‍കുട്ടിയെ അര്‍ദ്ധരാത്രിയോടെ വഴിയില്‍ ഉപേക്ഷിച്ചു. തിങ്കളാഴ്ച രാത്രി ഏറെ വൈകി പെണ്‍കുട്ടിയെ ബൈപ്പാസ് റോഡില്‍ നിന്നും കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. പെണ്‍കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.

അതേസമയം, വീട്ടിലേക്ക് പെണ്‍കുട്ടി പോരുമ്പോള്‍ ഗൗതം ലിഫ്റ്റ് കൊടുക്കാമെന്ന് പറഞ്ഞ് സമീപിക്കുകയായിരുന്നെന്ന് പെണ്‍കുട്ടിയുടെ മാതാവ് ആരോപിച്ചു. വാഹനത്തില്‍ മറ്റു മൂന്ന് പേര്‍ കൂടിയുണ്ടായിരുന്നു. വാഹനത്തില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ നാലു പേര്‍ ഉണ്ടായിരുന്നതായും പെണ്‍കുട്ടിയുടെ മാതാവ് ആരോപിച്ചു. സഞ്ചരിക്കുന്ന വാഹനത്തില്‍ പെണ്‍കുട്ടിയെ ഡ്രൈവര്‍ ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. അതിന് ശേഷം രാത്രിയില്‍ ബൈപ്പാസ് റോഡില്‍ തള്ളി. സംഭവം വലിയ പ്രതിഷേധമാണ് ഉയര്‍ത്തിവിട്ടിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button