KollamLatest NewsKeralaNattuvarthaNews

ഭാര്യക്ക് മറ്റ് പുരുഷന്മാരുമായി ബന്ധമുണ്ടെന്നാരോപിച്ച് ആക്രമിച്ച് പരിക്കേൽപ്പിച്ചു:പ്രതി പിടിയിൽ

ചിറക്കരതാഴം, കൃഷ്ണ വിലാസത്തിൽ സുധീഷ്(38) ആണ് പിടിയിലായത്

കൊല്ലം: ഭാര്യക്ക് മറ്റ് പുരുഷന്മാരുമായി ബന്ധമുണ്ടെന്നാരോപിച്ച് ആക്രമിച്ച് പരിക്കേൽപ്പിച്ച പ്രതി പൊലീസ് പിടിയിൽ. ചിറക്കരതാഴം, കൃഷ്ണ വിലാസത്തിൽ സുധീഷ്(38) ആണ് പിടിയിലായത്. പാരിപ്പള്ളി പൊലീസാണ് പിടികൂടിയത്.

Read Also : അസ്മിയയുടെ ദുരൂഹ മരണം; എവിടെ മെഴുകുതിരികൾ? എവിടെ ഹാഷ് ടാഗുകൾ? ഓ മറന്നു പോയി! ബാലരാമപുരം കേരളത്തിലാണല്ലോ!-അഞ്‍ജു പാർവതി

14 വർഷമായി ഭാര്യയുമായി ഒരുമിച്ച് താമസിച്ച് വന്ന പ്രതി പലപ്പോഴും ഭാര്യയെ മാനസികവും ശാരീരികവുമായി പീഡിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസവും ഭാര്യക്ക് പരപുരുഷ ബന്ധമുണ്ടെന്ന് ആരോപിച്ച് പ്രതി മർദ്ദിക്കുകയായിരുന്നു. കൈകൊണ്ടുള്ള മർദ്ദനത്തിൽ പരിക്ക് പറ്റി തറയിൽ വീണ സ്ത്രീയെ ഇയാൾ മരത്തടി കൊണ്ട് കൈയിലും കാലിലും മൃഗീയമായി മർദ്ദിച്ച് പരിക്കേൽപ്പിച്ചു. മർദ്ദനത്തിൽ ഇടത് കൈയുടേയും വലത് കാലിന്‍റെയും എല്ലുകൾക്ക് പൊട്ടൽ സംഭവിച്ചു. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്.

തുടർന്ന്, പാരിപ്പള്ളി പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് ചെയ്യുകയായിരുന്നു. പാരിപ്പള്ളി എസ്എച്ച്ഒയുടെ ചാർജുള്ള എസ്ഐ സജിത്ത് സജീവിന്‍റെ നേതൃത്വത്തിൽ എഎസ്ഐ അഖിലേഷ്, എസ്‌സിപിഒ മാരായ നൗഷാദ്, മനോജ്നാഥ്, സിപിഒ മാരായ മനോജ്, നവാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button