Latest NewsKeralaNews

പുറങ്കടലിലെ മയക്കുമരുന്ന് കടത്ത്: പാക്ബോട്ട് ലക്ഷ്യമിട്ടത് ലക്ഷദ്വീപും ശ്രീലങ്കയും, ഇന്ത്യയിലെ കണ്ണികള്‍ക്കായി അന്വേഷണം

കൊച്ചി: ഇന്ത്യൻ സമുദ്രാതിർത്തിയിൽ നിന്നും 25000 കോടി രൂപയുടെ മയക്കുരുന്ന് പിടികൂടിയ കേസിൽ, പാക് ബോട്ട് ലക്ഷ്യം വച്ചത് ലക്ഷദ്വീപും ശ്രീലങ്കയുമെന്ന് കണ്ടെത്തൽ.

നാവികസേന പിന്തുടർന്നതോടെ ബോട്ട് അന്താരാഷ്ട്ര കപ്പൽ ചാലിലേക്ക് വഴി മാറ്റുകയായിരുന്നു. സംഭവത്തില്‍ ഇന്ത്യയിലെ കണ്ണികളെ കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.

അതേസമയം, കേസിൽ റിമാൻഡിലായ പാക് പൗരൻ സുബൈറിനെ കസ്റ്റഡിയിൽ വാങ്ങാൻ നാർകോടിക്സ് കൺട്രോൾ ബ്യൂറോ ഇന്ന് അപേക്ഷ നൽകും.

ഇന്നലെ മട്ടാഞ്ചേരി കോടതിയിൽ ഹാജരാക്കിയ സുബൈറിനെ 14 ദിവസത്തെക്ക് റിമാൻഡ് ചെയ്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കപ്പലിൽ നിന്ന് രക്ഷപ്പെട്ടവർക്കായുള്ള അന്വേഷണവും ഊർജജിതമാണ്. മയക്കുമരുന്നു കടത്തിൽ തീവ്രവാദ ബന്ധം കണ്ടെത്താൻ എൻഐഎയും അന്വേഷണത്തിന്റെ ഭാഗമാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button