Latest NewsNewsIndia

ജമ്മുവിലെ തിരുപ്പതി ബാലാജി ക്ഷേത്രം അടുത്ത മാസം ഭക്തർക്കായി തുറന്നുകൊടുക്കും, നിർമ്മാണ പ്രവൃത്തികൾ അന്തിമ ഘട്ടത്തിൽ

30 കോടി രൂപ ചെലവിൽ 62 ഏക്കർ സ്ഥലത്താണ് ബാലാജി ക്ഷേത്രം നിർമ്മിച്ചിട്ടുള്ളത്

ജമ്മു കാശ്മീരിലെ തിരുപ്പതി ബാലാജി ക്ഷേത്രത്തിന്റെ നിർമ്മാണ പ്രവൃത്തികൾ അന്തിമ ഘട്ടത്തിൽ. റിപ്പോർട്ടുകൾ പ്രകാരം, ജൂൺ 8-നാണ് ക്ഷേത്രം ഭക്തർക്കായി തുറന്നു നൽകുക. ജമ്മു കാശ്മീരിലെ മജീൻ പ്രദേശത്തെ ശിവാലിക് വനങ്ങളിലാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. പ്രതിഷ്ഠ കർമ്മങ്ങൾ പൂർത്തീകരിക്കുന്നതോടെ ജമ്മുവിലെ ഏറ്റവും വലിയ ക്ഷേത്രമായി തിരുപ്പതി ബാലാജി ക്ഷേത്രം മാറുന്നതാണ്.

30 കോടി രൂപ ചെലവിൽ 62 ഏക്കർ സ്ഥലത്താണ് ബാലാജി ക്ഷേത്രം നിർമ്മിച്ചിട്ടുള്ളത്. രാജ്യത്തുടനീളം ഒന്നിലധികം ബാലാജി ക്ഷേത്രങ്ങൾ സ്ഥാപിക്കുന്നതിനുള്ള ടിടിഡി പദ്ധതിയുടെ ഭാഗമായാണ് ജമ്മു കാശ്മീരിലും ക്ഷേത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. ജമ്മുവിനും കത്രയ്ക്കും ഇടയിലുള്ള പാതയിൽ ക്ഷേത്രം സ്ഥിതി ചെയ്യുന്നതിനാൽ വിനോദസഞ്ചാര മേഖലയ്ക്ക് പുത്തൻ ഊർജ്ജം സൃഷ്ടിക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ.

Also Read: ‘മലപ്പുറത്ത് വന്ദേഭാരത് ട്രെയിനിനു നേരെ ആക്രമണം നടത്തിയ പ്രതിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടത് ഗുരുതരമായ വീഴ്ച’

ആന്ധ്രാപ്രദേശിന് പുറത്ത് നിർമ്മിക്കുന്ന ആറാമത്തെ ബാലാജി ക്ഷേത്രമാണ് ജമ്മു കാശ്മീരിൽ സ്ഥിതി ചെയ്യുന്നത്. ഹൈദരാബാദ്, ചെന്നൈ, കന്യാകുമാരി, ഡൽഹി, ഭുവനേശ്വർ എന്നിവിടങ്ങളിലാണ് ബാലാജി ക്ഷേത്രങ്ങൾ ഉള്ളത്. ജൂലൈ ഒന്നിന് ആരംഭിക്കുന്ന അമർനാഥ് യാത്രയ്ക്ക് മുൻപ് ക്ഷേത്രത്തിന്റെ നിർമ്മാണ പ്രവൃത്തികൾ മുഴുവനും പൂർത്തിയാക്കുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button