KeralaLatest NewsNews

‘എസ്എംഎ ബാധിച്ച കുഞ്ഞിന് ചാരിറ്റി ചെയ്യാൻ റോബിൻ ഒരു ലക്ഷം ചോദിച്ചു, വിസ തട്ടിപ്പ് കാര്യം പറഞ്ഞത് റോബിൻ തന്നെ’: ശാലു

കൊച്ചി: ബിഗ് ബോസ് താരം റോബിൻ രാധാകൃഷ്ണനെതിരെ ഗുരുതര ആരോപണങ്ങളുമായി സ്റ്റിൽ ഫോട്ടോഗ്രാഫർ ശാലു പേയാട്. ചാരിറ്റി ചെയ്യാൻ പോലും പണം ആവശ്യപ്പെടുന്നയാളാണ് റോബിനെന്നാണ് ശാലു പേയാട് പറയുന്നത്. റോബിൻ ജൂനിയർ മാൻഡ്രക്കിനെപ്പോലെയാണെന്നും എവിടെ ചെന്നാലും അവിടെ കുത്തിതിരുപ്പും അടിയുമുണ്ടാക്കുമെന്നും ശാലു പേയാട് പറയുന്നു. ഫിൽമി ബീറ്റ് മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് ശാലു പേയാട് ​ഗുരുതര ആരോപണം ഉന്നയിച്ചത്.

നേരത്തെ മറ്റൊരു അഭിമുഖത്തിൽ റോബിന്റെ അച്ഛനെതിരെയും ശാലു പേയാട് വെളിപ്പെടുത്തൽ നടത്തിയിരുന്നു. വിസ തട്ടിപ്പ് കേസിൽ മൂന്ന് കൊല്ലം റോബിന്റെ അച്ഛൻ സൗദിയിലെ ജയിലിൽ കിടന്നിട്ടുണ്ടെന്നും റോബിൻ തന്നെയാണ് തന്നോട് ഇക്കാര്യം തുറന്നുപറഞ്ഞതെന്നും ശാലു പറയുന്നു. അച്ഛൻ ഉണ്ടാക്കിയ ബാധ്യതകൾ താൻ ആണ് തീർക്കേണ്ടതെന്നും റോബിൻ പറഞ്ഞതായി ശാലു സീ മലയാളം ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.

റോബിനെതിരെ സംസാരിക്കാൻ ഭയപ്പെടുന്നില്ലെന്നും കേസ് കൊടുക്കുമെന്ന് പേടിക്കുന്നില്ലെന്നും ശാലു പറഞ്ഞു. എസ്എംഎ ബാധിച്ച പിഞ്ച് കുഞ്ഞിന് ചാരിറ്റി ചെയ്യാൻ ഒരു സ്റ്റോറി സോഷ്യൽ മീഡിയയിൽ പങ്കുവെക്കാൻ ആവശ്യപ്പെട്ടപ്പോൾ പ്രതിഫലമായി റോബിൻ ഒരു ലക്ഷം രൂപ ചോദിച്ചുവെന്നാണ് ശാലു പേയാട് ആരോപിക്കുന്നത്. ചിൽഡ്രൺസ് ഹോമിൽ രണ്ട് കവറുമായി പോയി റോബിൻ ഭക്ഷണം വിതരണം ചെയ്തതിനെ കുറിച്ചും ശാലു പേയാട് സംസാരിച്ചു. ‘ആർക്കും അവനെ വേണ്ട. ആൾക്കാരുടെ കണ്ണിൽ പൊടിയിടാനാണ് ഭക്ഷണ പൊതിയുമായി ആ പിള്ളേരുടെ അടുത്തേക്ക് പോയത്. ഇവൻ എവിടെ പരിപാടി അവതരിപ്പിച്ചാലും സ്ഥിതി ഇതാണ്’, ശാലു പേയാട് പരിഹസിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button