KeralaLatest NewsNews

അരിക്കൊമ്പന്‍ വീണ്ടും ജനവാസ മേഖലയില്‍, വിശദീകരണവുമായി വനംവകുപ്പ്

ഇടുക്കി:പെരിയാര്‍ കടുവാ സങ്കേതത്തില്‍ തുറന്നുവിട്ട അരികൊമ്പന്‍ കാട്ടാന ജനവാസ മേഖലയ്ക്ക് 100 മീറ്റര്‍ അടുത്ത് എത്തി. ഇന്ന് പുലര്‍ച്ചെ ഒരു മണിയോട് കൂടിയാണ് കുമളിക്കടുത്ത് റോസാപ്പൂക്കണ്ടം ഭാഗത്ത് ആന എത്തിയത്. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തി ആനയെ കാട്ടിലേക്ക് തുരത്തി. ആകാശത്തേക്ക് വെടിവച്ചാണ് ആനയെ തുരത്തിയത്. ജിപിഎസ് കോളറില്‍ നിന്നുള്ള സിഗ്‌നല്‍ അനുസരിച്ചാണ് ആന ജനവാസ മേഖലയ്ക്ക് അടുത്ത് എത്തിയത് അറിഞ്ഞത്.

Read Also: വ്യവസായിയുടെ കൊലപാതകം: അട്ടപ്പാടി ചുരത്തില്‍ രണ്ട് ട്രോളിബാഗുകള്‍ കണ്ടെത്തി, ഫർഹാനയെ കാണാതായത് ഇന്നലെ മുതൽ

കഴിഞ്ഞദിവസം കുമളി ടൗണിന് 6 കിലോമീറ്റര്‍ അകലെ വരെ അരിക്കൊമ്പന്‍ എത്തിയിരുന്നു. അരി കൊമ്പന്‍ ജനവാസ മേഖലയ്ക്ക് അടുത്ത് എത്തിയതിന്റെ ആശങ്കയിലാണ് നാട്ടുകാര്‍. അതേസമയം നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നാണ് വനം വകുപ്പ് അറിയിക്കുന്നത്.

ഇന്നലെയും ജിപിഎസ് കോളറില്‍ നിന്ന് ലഭിച്ച സിഗ്നലുകളില്‍ നിന്നാണ് അരിക്കൊമ്പന്‍ ആകാശദൂരപ്രകാരം കുമളി ടൗണിന് 6 കിലോമീറ്റര്‍ അകലെ വരെ എത്തിയെന്ന് വ്യക്തമായത്. കാടിനുള്ളില്‍ ആന കിലോമീറ്ററുകളോളം സഞ്ചരിക്കുന്നതിന്റെ ഭാഗമായി മാത്രം കുമളി ടൗണിന് സമീപം വന്നതിനെ കണ്ടാല്‍ മതി എന്നാണ് വനം വകുപ്പിന്റെ വിശദീകരണം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button