Latest NewsNewsIndia

16കാരിയെ സാഹില്‍ കുത്തിയത് 20തവണ, വഴിയാത്രക്കാര്‍ സംഭവം സിനിമ കാണുന്ന ലാഘവത്തോടെ നോക്കി നിന്നു

ന്യൂഡല്‍ഹി: 16കാരിയെ യുവാവ് നടുറോഡില്‍ കുത്തിക്കൊന്ന സംഭവത്തിന്റെ നടുക്കത്തില്‍ ഡല്‍ഹി. ഇ-36 ജെജെ കോളനി സ്വദേശിനിയായ പെണ്‍കുട്ടിയെ ഇരുപത് തവണയാണ് പ്രതിയായ സാഹില്‍ കുത്തിയത്. എന്നിട്ടും പക തീരാതെ സമീപത്ത് കിടന്ന സിമന്റ് സ്ലാബെടുത്തും തുടര്‍ച്ചയായി അടിച്ചു. രോഹിണിയിലെ ഷഹബാദ് ഡയറി ഏരിയയിലെ ചേരി ക്ലസ്റ്ററിലാണ് അതിദാരുണ സംഭവം. ഇതിന്റെ മുഴുവന്‍ ദൃശ്യങ്ങളും സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.

Read Also: ദഹനത്തിനും വയറിന്റെ ആരോഗ്യത്തിനും ഉലുവയില

എന്നാല്‍, വഴിയാത്രക്കാര്‍ സംഭവം കണ്ടിട്ടും ആരും പ്രതിയെ തടയാനോ ഇടപെടാനോ ശ്രമിച്ചില്ലെന്നതാണ് ഏറെ ഞെട്ടല്‍ ഉളവാക്കുന്നത്. സിനിമ കാണുന്ന ലാഘവത്തോടെ വഴിയാത്രക്കാര്‍ സംഭവം വീക്ഷിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉണ്ടായിരിക്കുന്നത്.

20കാരനായ സാഹിലും പെണ്‍കുട്ടിയും തമ്മില്‍ ബന്ധമുണ്ടായിരുന്നുവെന്നും സംഭവത്തിന് ഒരു ദിവസം മുമ്പ് വഴക്കുണ്ടായെന്നും റിപ്പോര്‍ട്ടുകളുണ്ട്. പെണ്‍കുട്ടി തന്റെ സുഹൃത്തിന്റെ മകന്റെ ജന്മദിന പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ പോകുന്ന വഴി സാഹില്‍ തടഞ്ഞുനിര്‍ത്തുകയായിരുന്നു. തര്‍ക്കത്തിനിടെ കുട്ടിയെ തുടര്‍ച്ചയായി കുത്താന്‍ തുടങ്ങി. സംഭവത്തിന് പിന്നാലെ സാഹില്‍ ഒളിവില്‍ പോയി. ഇയാളെ പിടികൂടാനുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്. പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ പിഎസ് ഷഹബാദ് ഡയറിയിലെ ഐപിസി സെക്ഷന്‍ 302 പ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും ഡല്‍ഹി പോലീസ് പിആര്‍ഒ സുമന്‍ നാല്‍വ പറഞ്ഞു. പ്രതിയെ പിടികൂടാന്‍ വിവിധ പോലീസ് സംഘങ്ങള്‍ രൂപീകരിച്ചിട്ടുണ്ട്. സംഭവത്തില്‍ പ്രതികരിച്ച് ആം ആദ്മിയും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും രംഗത്ത് എത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button