Latest NewsNewsBusiness

ജൂൺ 4 വരെ സർവീസ് നടത്തില്ല! വിമാനങ്ങൾ വീണ്ടും റദ്ദ് ചെയ്ത് ഗോ ഫസ്റ്റ്

സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് മെയ് 3നാണ് ഗോ ഫസ്റ്റ് സ്വമേധയാ പാപ്പരാത്ത നടപടികൾ ഫയൽ ചെയ്തത്

രാജ്യത്തെ പ്രമുഖ വിമാന കമ്പനിയായ ഗോ ഫസ്റ്റ് സർവീസുകൾ റദ്ദ് ചെയ്യുന്നത് വീണ്ടും ദീർഘിപ്പിച്ചു. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, ജൂൺ 4 വരെയുള്ള സർവീസുകളാണ് റദ്ദ് ചെയ്തത്. രാജ്യത്തെ ലോ ബഡ്ജറ്റ് എയർലൈനായ ഗോ ഫസ്റ്റ് നേരത്തെ മെയ് 30 വരെയുള്ള എല്ലാ സർവീസുകളും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നടപടി.

സർവീസുകൾ റദ്ദ് ചെയ്തതിനെ തുടർന്ന് യാത്രക്കാർക്ക് നേരിട്ട അസൗകര്യത്തിൽ എയർലൈൻ ക്ഷമ ചോദിച്ചിട്ടുണ്ട്. ഫ്ലൈറ്റ് റദ്ദാക്കിയതിനെ തുടർന്ന് യാത്രാ തടസ്സം നേരിട്ട മുഴുവൻ യാത്രക്കാർക്കും ഉടൻ തന്നെ റീഫണ്ട് വിതരണം ചെയ്യുന്നതാണ്. കഴിഞ്ഞയാഴ്ച ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ വിമാന കമ്പനിയോട് 30 ദിവസത്തിനകം പുനരുജ്ജീവന പദ്ധതി സമർപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നു.

Also Read: ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങി: പതിമൂന്ന് വയസുകാരൻ മുങ്ങിമരിച്ചു

സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് മെയ് 3നാണ് ഗോ ഫസ്റ്റ് സ്വമേധയാ പാപ്പരാത്ത നടപടികൾ ഫയൽ ചെയ്തത്. പ്രാറ്റ് ആൻഡ് വിറ്റ്നി കമ്പനിയുമായി ഉണ്ടായ പരാജയമാണ് ഗോ ഫസ്റ്റിനെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചത്. രാജ്യത്തെ ഏറ്റവും ചെലവ് കുറഞ്ഞ വിമാന കമ്പനിയായ ഗോ ഫസ്റ്റ് വാഡിയ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലാണ് പ്രവർത്തിക്കുന്നത്. ജെറ്റ് എയർവെയ്സിനു ശേഷം പാപ്പർ നടപടികളിലേക്ക് കടക്കുന്ന വിമാന കമ്പനി കൂടിയാണ് ഗോ ഫസ്റ്റ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button