Latest NewsNewsIndia

ജമ്മു കാശ്മീരിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടി: ഒരു ഭീകരനെ വധിച്ചു

രജൗരിക്ക് പുറമേ, ബാരമുള്ളയിലും സുരക്ഷാ സേനയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്

ജമ്മു കാശ്മീരിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ വീണ്ടും ഏറ്റുമുട്ടി. രജൗരി ജില്ലയിലെ ദസ്സാൽ വനമേഖലയിലാണ് ഏറ്റുമുട്ടൽ നടന്നത്. ഏറ്റുമുട്ടലിനിടെ ഒരു ഭീകരൻ കൊല്ലപ്പെട്ടു. നിലവിൽ, പ്രദേശത്ത് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. സൈനിക ഉദ്യോഗസ്ഥരാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാസേനയുടെ നേതൃത്വത്തിൽ പ്രദേശത്ത് തിരച്ചിൽ നടത്തിയത്. കഴിഞ്ഞ മാസം രജൗരിയിൽ സമാന തരത്തിലുള്ള ഏറ്റുമുട്ടലുകൾ നടന്നിരുന്നു.

രജൗരിക്ക് പുറമേ, ബാരമുള്ളയിലും സുരക്ഷാ സേനയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഈ മേഖലയിൽ നിന്നും നിരോധിത സംഘടനയായ ലഷ്കർ-ഇ-തൊയ്ബയുമായി ബന്ധമുള്ള ഭീകരരെ സുരക്ഷാസേന അറസ്റ്റ് ചെയ്തിട്ടുണ്ട്. ഭീകരർ ഓടി രക്ഷപ്പെടാൻ ശ്രമിച്ചുവെങ്കിലും ഫ്രെസ്റ്റിഹാർ ക്രീരി ഗ്രാമത്തിൽ വച്ച് പിടികൂടുകയായിരുന്നു. സുഹൈൽ ഗുൽസാർ, വസീം അഹമ്മദ് പാട എന്നിവരാണ് പിടിയിലായത്. ഇവരുടെ പക്കൽ നിന്നും വെടിക്കോപ്പുകളും ആയുധങ്ങളും കണ്ടെത്തിയിട്ടുണ്ട്.

Also Read: പൊതുമണ്ഡലത്തെ ഇല്ലാതാക്കാൻ സംഘടിതശ്രമങ്ങൾ ഉണ്ടാകുന്നു: മുഖ്യമന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button