KeralaLatest NewsEntertainment

ആശുപത്രിയിൽ വെച്ചുള്ള സുധിയുടെ അവസാന വാക്കുകൾ ഓർത്ത് വേദനയോടെ രക്ഷാപ്രവർത്തകർ, പോയത് ഏറ്റവും വലിയ ആഗ്രഹം ബാക്കി വെച്ച്

വാഹനാപകടത്തില്‍ നടനും ഹാസ്യകലാകാരനുമായ കൊല്ലം സുധി മരണപ്പെട്ട സംഭവം വലിയ നടുക്കമാണ് സമ്മാനിച്ചിരിക്കുന്നത്. തൃശൂര്‍ കയ്പമംഗലം പനമ്പിക്കുന്നിൽ വച്ചായിരുന്നു തിങ്കളാഴ്ച പുലര്‍ച്ചെ നാലരയോടെ നടന്ന വാഹനാപകടത്തിൽ സുധി മരണപ്പെട്ടത്. സുധിയും സംഘവും സഞ്ചരിച്ച കാർ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. സുധിക്കൊപ്പം കാറിലുണ്ടായിരുന്ന സഹതാരങ്ങളായ ബിനു അടിമാലി, ഉല്ലാസ് അരൂര്‍, മഹേഷ് എന്നിവര്‍ക്കും ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്.

കഴിഞ്ഞ ദിവസം കോഴിക്കോട് വടകരയില്‍ സുധിക്കും സംഘത്തിനും പരിപാടിയുണ്ടായിരുന്നു. ഫ്ളവേഴ്സ് ടിവിയുടെ കോമഡി സംഘം അവതരിപ്പിച്ച ഈ പരിപാടയിൽ പങ്കെടുത്ത ശേഷം തിരിച്ചു പോകുമ്പോഴാണ് അപകടം സംഭവിച്ചത്. വടകരയിൽ നിന്ന് പ്രോഗ്രാം കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാര്‍ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറിൻ്റെ മുന്‍ഭാഗം പൂർണ്ണമായും തകര്‍ന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ കൊല്ലം സുധിയെ കൊടുങ്ങല്ലൂര്‍ എ ആര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അതേസമയം സുധിയ്‌ക്കൊപ്പം കാറിലുണ്ടായിരുന്ന ബിനു അടിമാലി, ഉല്ലാസ് അരൂർ, മഹേഷ് എന്നിവർക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. ഇവരിൽ രണ്ടുപേരുടെ പരിക്ക് അതീവഗുരുതരമെന്നാണ് റിപ്പോർട്ടുകൾ. ഇവരെ വിദഗ്ധ ചികിത്സയ്ക്കായി എറണാകുളത്തേക്ക് മാറ്റുമെന്ന വിവരങ്ങളും പുറത്തു വരുന്നുണ്ട്. ഉല്ലാസ് അരൂരാണ് വാഹനം ഓടിച്ചിരുന്നത്. അപകടം നടന്നയുടൻ തന്നെ സ്ഥലത്തെത്തിയ നാട്ടുകാർ രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു. കാറിൽ ഇടിച്ച പിക്കപ്പ് വാഹനത്തിലെ ആൾക്കാരും രക്ഷാപ്രവർത്തനത്തിന് മുന്നിലുണ്ടായിരുന്നു.

കാറിൽ നിന്ന് പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ച സമയത്ത് സുധിക്ക് ജീവനുണ്ടായിരുന്നു എന്ന് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തവർ പറയുന്നു. ആശുപത്രിയിൽ എത്തിച്ച സമയത്ത് സുധി സംസാരിച്ചിരുന്നു. നെഞ്ചിൽ എന്തോ കെട്ടുപോലെ തോന്നുന്നു എന്ന് സുധി തന്നെ ആശുപത്രിയിൽ എത്തിച്ചവരോട് വ്യക്തമാക്കിയിരുന്നു. സ്വന്തമായി ഒരു വീടെന്ന സ്വപ്നം പൂർത്തിയാക്കാനാകാതെയാണ് മലയാളികളെ കുടുകുടെ ചിരിപ്പിച്ച കൊല്ലം സുധി യാത്രയായത്.

അപകട സമയത്ത് സ്ഥലത്ത് എത്തിയ ശിഹാബ് തങ്ങൾ ആംബുലൻസ്, എസ്︋വെെഎസ്, സാന്ത്വനം, ആക്ടസ് ആംബുലൻസ് പ്രവർത്തരുടെ നേതൃത്വണത്തിലാണ് പരിക്കേറ്റവരെ കാറിൽ നിന്ന് പുറത്തെത്തിച്ച് ആശുപത്രിയിലെത്തിച്ചത്. അതേസമയം സുധി കൊല്ലപ്പെട്ട വാഹനാപകടം നടന്നയിടം സ്ഥിരം അപകടകേന്ദ്രമെന്നാണ് നാട്ടുകാർ പറയുന്നത്. ഒരാഴ്‌ച മുൻപ് ഇതേസ്ഥലത്ത് നടന്ന മറ്റൊരപകടത്തിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു. നിർത്തിയിട്ട ലോറിയുടെ പിന്നിൽ ടാങ്കർ ലോറിയിടിച്ച് ടാങ്കർ ലോറി ഓടിച്ചിരുന്ന ഡ്രൈവർ മരണമടയുകയായിരുന്നു.

കൊല്ലം സുധി മലയാളികൾക്ക് പരിചിതനാകുന്നത് സിനിമ, ടെലിവിഷൻ കോമഡി ഷോകളിലൂടെയാണ്. 2015ൽ കാന്താരി എന്ന ചിത്രത്തിലൂടെയാണ് സുധി ചലച്ചിത്ര മേഖലയിലെത്തിയത്. തുടർന്ന് കട്ടപ്പനയിലെ ഋത്വിക് റോഷൻ, കുട്ടനാടൻ മാർപ്പാപ്പ, ആൻ ഇൻ്റർനാഷണൽ ലോക്കൽ സ്‌റ്റോറി,കേശു ഈ വീടിൻ്റെ നാഥൻ എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. മരണപ്പെടുമ്പോൾ സുധിക്ക് 37 വയസ്സ് മാത്രമായിരുന്നു പ്രായം. കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടുനൽകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button