KeralaLatest News

കാർ ഓടിച്ചിരുന്നത് ഉല്ലാസ് അരൂർ: രണ്ടുപേരുടെ പരിക്ക് അതീവ ​ഗുരുതരം, സ്ഥലം സ്ഥിരം അപകട മേഖലയെന്ന് നാട്ടുകാർ

തൃശൂർ: നടൻ കൊല്ലം സുധിയുടെ മരണത്തിനിടയാക്കിയ അപകടം നടന്ന സ്ഥലത്ത് സ്ഥിരം അപകടം നടക്കാറുണ്ടെന്ന് നാട്ടുകാർ. ഒരാഴ്‌ച മുൻപ് ഇതേസ്ഥലത്ത് നടന്ന മറ്റൊരപകടത്തിൽ ഒരാൾ മരിച്ചിരുന്നു. ടാങ്കർ ലോറി ഓടിച്ചിരുന്ന ഡ്രൈവറാണ് അന്ന് മരിച്ചത്. നിർത്തിയിട്ട ലോറിയുടെ പിന്നിൽ ടാങ്കർ ലോറിയിടിച്ചായിരുന്നു അപകടം. ഇന്ന് പുലർച്ചെ നാലരയോടെയാണ് കയ്പമംഗലം പനമ്പിക്കുന്നിൽ സുധിയുടെ മരണത്തിന് കാരണമായ അപകടം നടന്നത്. സുധിയും സംഘവും സഞ്ചരിച്ച കാർ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഉല്ലാസ് അരൂരാണ് വാഹനം ഓടിച്ചിരുന്നത്.

സുധിക്കൊപ്പം കാറിലുണ്ടായിരുന്ന സഹതാരങ്ങളായ ബിനു അടിമാലി, ഉല്ലാസ് അരൂർ, മഹേഷ് എന്നിവർക്കും ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. ഇവരിൽ രണ്ടുപേരുടെ പരിക്ക് അതീവഗുരുതരമെന്നാണ് റിപ്പോർട്ടുകൾ. ഇവരെ വിദഗ്ധ ചികിത്സയ്ക്കായി എറണാകുളത്തേക്ക് മാറ്റുമെന്ന വിവരങ്ങളും പുറത്തു വരുന്നുണ്ട്.

കഴിഞ്ഞ ദിവസം കോഴിക്കോട് വടകരയിൽ സുധിക്കും സംഘത്തിനും പരിപാടിയുണ്ടായിരുന്നു. വടകരയിൽ നിന്ന് പ്രോഗ്രാം കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു എന്നാണ് വിവരം. ഇടിയുടെ ആഘാതത്തിൽ കാറിൻ്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കൊല്ലം സുധിയെ കൊടുങ്ങല്ലൂർ എ ആർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അപകടം നടന്നയുടൻ തന്നെ സ്ഥലത്തെത്തിയ നാട്ടുകാർ രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു. കാറിൽ ഇടിച്ച പിക്കപ്പ് വാഹനത്തിലെ ആൾക്കാരും രക്ഷാപ്രവർത്തനത്തിന് മുന്നിലുണ്ടായിരുന്നു. ശിഹാബ് തങ്ങൾ ആംബുലൻസ്, എസ്︋വെെഎസ്, സാന്ത്വനം, ആക്ടസ് ആംബുലൻസ് പ്രവർത്തരുടെ നേതൃത്വണത്തിലാണ് പരിക്കേറ്റവരെ കാറിൽ നിന്ന് പുറത്തെത്തിച്ച് ആശുപത്രിയിലെത്തിച്ചത്.

സ്വന്തമായി ഒരു വീടെന്ന സ്വപ്നം പൂർത്തിയാക്കാനാകാതെയാണ് മലയാളികളെ കുടുകുടെ ചിരിപ്പിച്ച കൊല്ലം സുധി യാത്രയായത്. ഉരുളയ്ക്ക് ഉപ്പേരി പോലെ തഗ് മറുപടികൾ നൽകാൻ കഴിവുള്ള ഹാസ്യപ്രതിഭയുടെ അപ്രതീക്ഷിത വിയോ​ഗത്തിന്റെ നടുക്കത്തിലാണ് മലയാളികളും. സ്റ്റേജ് ഷോകളിലും ടെലിവിഷൻ കോമഡി ഷോകളിലും സിനിമയിലുമെല്ലാം പ്രേക്ഷകരെ നിർത്താതെ ചിരിപ്പിച്ച താരമാണ് അകാലത്തിൽ പൊലിഞ്ഞത്.

മിമിക്രിയിലൂടെ ആയിരുന്നു സുധിയുടെ തുടക്കം. ടെലിവിഷൻ കോമഡി ഷോകളിലൂടെ കുടുംബപ്രേക്ഷകരെ കയ്യിലെടുക്കാൻ താരത്തിന് കഴിഞ്ഞു. 2015 ൽ പുറത്തിറങ്ങിയ കാന്താരി എന്ന ചിത്രത്തിലൂടെയാണ് കൊല്ലം സുധി സിനിമാരംഗത്ത് എത്തുന്നത്. കട്ടപ്പനയിലെ ഋത്വിക് റോഷൻ, കുട്ടനാടൻ മാർപാപ്പ, തീറ്റ റപ്പായി, വകതിരിവ്, ആൻ ഇന്റർനാഷ്ണൽ ലോക്കൽ സ്‌റ്റോറി, കേശു ഈ വീടിന്റെ നാഥൻ, എസ്‌കേപ്പ്, സ്വർഗത്തിലെ കട്ടുറുമ്പ് തുടങ്ങിയ ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്.

വിഷ്ണു ഉണ്ണികൃഷ്ണൻ നായകനായി എത്തിയ കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്ന സിനിമയിലെ സുധിയുടെ ഡയലോ​ഗ് ഇന്നും സൈബർ ലോകത്ത് വലിയ തോതിൽ പ്രചരിക്കുന്നുണ്ട്. ‘ഞാൻ പോവാണ്..വെറുതെ എന്തിനാ ഒരുപാട് എക്സ്പ്രഷൻ ഇട്ട് ചാവണത്’, എന്ന് വിഷ്ണുവിനോട് സുധിയുടെ കഥാപാത്രം പറയുന്ന ആ ഡലോ​ഗ് ചിത്രത്തിലെ ഹൈലൈറ്റുകളിൽ ഒന്നായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button