ThiruvananthapuramLatest NewsKeralaNattuvarthaNews

കാണാതായ യുവതി കൊല്ലപ്പെട്ടതാണെന്ന് നിർണായക മൊഴി: സെപ്റ്റിക് ടാങ്ക് തുറന്ന് പരിശോധന, സംഭവം തിരുവനന്തപുരത്ത്

തിരുവനന്തപുരം കല്ലറ പാങ്ങോട് പഴവിള സ്വദേശി ശ്യാമിലയുടെ തിരോധാനവുമായി ബന്ധപ്പെട്ടാണ് അന്വേഷണം

തിരുവനന്തപുരം: വർഷങ്ങൾക്ക് മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ടതാണെന്ന് നിർണായക മൊഴി. തിരുവനന്തപുരം കല്ലറ പാങ്ങോട് പഴവിള സ്വദേശി ശ്യാമിലയുടെ തിരോധാനവുമായി ബന്ധപ്പെട്ടാണ് അന്വേഷണം. തുടർന്ന്, മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് പരിശോധന നടത്തി.

ശ്യാമിലയെ 12 വർഷം മുൻപാണ് കാണാതായത്. ഇവരുടെ മൃതദേഹം സെപ്റ്റിക് ടാങ്കിൽ ഉണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് പൊലീസ് പരിശോധന തുടങ്ങിയത്. മലപ്പുറത്ത് ഹോം നേഴ്സായി ജോലി ചെയ്യുന്നതിനിടെ ശ്യാമിലയെ കാണാതാവുകയായിരുന്നു.

Read Also : ഡിജിറ്റല്‍ ഇന്ത്യയ്ക്ക് ആദരം, പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ഇന്ത്യയേയും പ്രശംസിച്ച് ഗൂഗിള്‍

ശ്യാമിലയെ ബന്ധു കൊലപ്പെടുത്തിയ ശേഷം സെപ്റ്റിക് ടാങ്കിൽ തള്ളിയെന്ന സൂചനയെ തുടർന്നാണ് പരിശോധന നടത്തിയത്. എന്നാൽ, പരിശോധനയിൽ സംശയാസ്പദമായ ഒന്നും കണ്ടെത്തിയില്ല. തുടരന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.

ആറ് മാസം മുൻപ് പോപ്പുലർ ഫ്രണ്ടിന്റെ ഓഫീസായി പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിന്റെ സെപ്റ്റിക് ടാങ്കിലാണ് പരിശോധന നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button