Latest NewsKeralaNews

വിദ്യയെ തള്ളി ഇ.പി ജയരാജൻ; മണിക്കൂറുകൾക്കുള്ളിൽ തെളിവ് സഹിതം പൊളിച്ചടുക്കി ദിനു വെയിൽ, അങ്ങനെ ആ നുണയും പൊളിഞ്ഞു ?

കൊച്ചി: വ്യാജ രേഖയുണ്ടാക്കി അധ്യാപന നിയമനത്തിന് ശ്രമിച്ച എസ്.എഫ്.ഐ മുൻ നേതാവ് കെ വിദ്യയെ തള്ളി എൽ.ഡി.എഫ് കൺവീനർ ഇ.പി.ജയരാജൻ രംഗത്ത് വന്നിരുന്നു. വിദ്യ എസ്.എഫ്.ഐ പ്രവർത്തക അല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. പേരെടുക്കാൻ വേണ്ടിയുള്ള ശ്രമമാണ് വിദ്യയുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്ന് പറഞ്ഞ് ജയരാജൻ പാർട്ടിയെ സംരക്ഷിക്കാൻ ശ്രമിച്ചു. എന്നാൽ, ജയരാജന്റെ വാദം തകർന്നടിയുന്ന കാഴ്ചയാണ് കാണാനാകുന്നത്.

ജയരാജന്റെ പ്രസ്താവനക്കെതിരെ അംബേദ്കര്‍ സ്റ്റഡി കോര്‍ഡിനേറ്ററും ദലിത് ആക്ടിവിസ്റ്റുമായ ദിനു വെയില്‍ രംഗത്ത് വന്നു. വിദ്യ കാലടി സര്‍വകലാശാല യൂണിയനിലെ ജനറല്‍ സെക്രട്ടറി ആയിരുന്നുവെന്നും മഹാരാജാസ് കോളജിലും, പയ്യന്നൂർ കോളജിലും സജീവ എസ്.എഫ്.ഐ പ്രവര്‍ത്തക ആയിരുന്നുവെന്നും ദിനു തന്റെ ഫേസ്‌ബുക്ക് കുറിപ്പിൽ പറയുന്നു. എംഎല്‍എയുടെ മുന്‍ പോസ്റ്റ് തന്നെ തെളിവായി ചേര്‍ക്കുന്നെന്നും ദിനു ഫേസ്ബുക്കില്‍ കുറിച്ചു.

ദിനു വെയിലിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് പുറത്തുവന്നതോടെ ഇ.പിയെ ട്രോളി രാഷ്ട്രീയ എതിരാളികളും രംഗത്ത് വന്നു. കാലടി സര്‍വകലാശാല യൂണിയനിലെ ജനറല്‍ സെക്രട്ടറിയും സജീവ എസ്.എഫ്.ഐ പ്രവര്‍ത്തകയുമായിരുന്ന ഈ ദിവ്യയെ തന്നെയാണോ ജയരാജൻ തള്ളിപ്പറഞ്ഞത്? എന്നാലും എന്റെ ഇ.പി അത് കുറച്ച് കഷ്ടമായി പോയി എന്നാണ് ട്രോളർമാർ പരിഹസിക്കുന്നത്.

ദിനു വെയിലിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

പ്രിയപെട്ട ശ്രീ ഇ പി ജയരാജൻ,
വിദ്യ ഞാൻ ഭാഗമായിരുന്ന കാലടി സർവകലാശാല യൂണിയനിലെ ജനറൽ സെക്രട്ടറി ആയിരുന്നു. മഹാരാജാസ് കോളജിൽ, പയനൂർ കോളജിൽ സജീവ എസ്എഫ്ഐ പ്രവർത്തക ആയിരുന്നു. എംഎൽഎയുടെ മുൻ പോസ്റ്റ് തന്നെ തെളിവായി ചുവടെ ഉണ്ട്.
കാലടി സർവകലാശാലയിൽ വിദ്യയ്ക്ക് ലഭിച്ച പ്രിവിലേജ് രാഷ്ട്രീയ പ്രിവിലേജ് തന്നെ ആയിരുന്നു.
1.വിദ്യ ഒരു RTI അപേക്ഷ സമർപ്പിച്ച ഉടനെ വൈസ് ചാൻസലറുടെ ഓഫീസ് അന്ന് തന്നെ രേഖ നൽകണം എന്ന് വിളിച്ച് സെഷൻ ഓഫീസറെ നിർബന്ധിക്കാൻ മാത്രം പ്രിവിലേജ് വിദ്യയ്ക്ക് ഉണ്ടായിരുന്നു.
2.സംവരണം അട്ടിമറിക്കാൻ ഉള്ള പ്രിവിലേജ് ഉണ്ടായിരുന്നു.
3.കോടതി സ്വാഭാവിക നടപടി ക്രമം എന്ന നിലയിൽ വിദ്യ നൽകിയ നിവേദനം പരിഗണിച് മറുപടി നൽകാൻ പറഞാൽ ഉടനെ കോടതി വിധി പ്രകാരം PHD പ്രവേശനം നൽകുന്നു എന്ന് വൈസ് ചാൻസലർ ഉത്തരവ് ഇറക്കാൻ ഉള്ള പ്രിവിലേജ് വിദ്യയ്ക്ക് ഉണ്ടായിരുന്നു.
4. എസ് സി / എസ് ടീ സെൽ റിപ്പോർട്ട് തള്ളി കളയാൻ വൈസ് ചാൻസലർ തീരുമാനിക്കാൻ മാത്രം പ്രിവിലേജ് ഉണ്ടായിരുന്നു
5.പരാതി നൽകിയവരെ സർവകലാശാലയെ തകർക്കാൻ ശ്രമിക്കുന്നവർ എന്ന് പൊതു വേദിയിൽ അധിക്ഷേപിക്കാൻ ധർമരാജ് അടാട്ട് മാഷ് തയാറായത് ഞങ്ങൾക്ക് ഇതേ രാഷ്ട്രീയ പ്രിവിലേജ് ഇല്ലാത്തത് കൊണ്ടായിരുന്നു
വിദ്യാർഥികൾക്ക് സവിശേഷമായി രാഷ്ട്രീയ പ്രിവിലേജ് സർവകലാശാലകളിൽ ലഭ്യം ആവരുത് എന്ന് താങ്കളെ പോലുള്ള മുതിർന്ന നേതാക്കൾ ഉറച്ചു പറയാനുള്ള ആർജവം കാണിക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button