KeralaLatest NewsNews

അവയവദാന വിഷയം, വിശദീകരണവുമായി ലേക്‌ഷോര്‍ ആശുപത്രി അധികൃതര്‍, ഡോക്ടര്‍മാര്‍ക്ക് എതിരെയുള്ള ആരോപണങ്ങള്‍ വസ്തുതാവിരുദ്ധം

കൊച്ചി: അവയവദാന വിഷയത്തില്‍ വിശദീകരണവുമായി ലേക്‌ഷോര്‍ ആശുപത്രി അധികൃതര്‍. ഡോക്ടര്‍മാര്‍ക്കെതിരെയുള്ള കൃത്യവിലോപവും മസ്തിഷ്‌ക മരണ സര്‍ട്ടിഫിക്കറ്റ് തെറ്റായി നല്‍കിയെന്ന ആരോപണവും വസ്തുതാവിരുദ്ധമാണെന്ന് വിപിഎസ് ലേക്‌ഷോര്‍ ആശുപത്രി അധികൃതര്‍. ആശുപത്രി മുമ്പും ക്രമക്കേട് നടത്തിയിട്ടുണ്ടെന്നുള്ള പോലീസ് റിപ്പോര്‍ട്ടിന് പിന്നാലെയാണ് അധികൃതരുടെ വിശദീകരണം.

Read Also: കെഎസ്ആർടിസി ബസുകളിലൂടെ ചരക്ക് നീക്കവും: കൊറിയർ ആൻഡ് ലോജിസ്റ്റിക്സ് സംവിധാനത്തിന്റെ ഉദ്ഘാടനം വ്യാഴാഴ്ച്ച

13.5 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന സംഭവത്തില്‍ ഒരു സ്വകാര്യ വ്യക്തി നല്‍കിയ പരാതിയുടെ സത്യാവസ്ഥ ബോധ്യപ്പെടാന്‍ അന്വേഷണത്തിന് ഉത്തരവിടുകയാണ് കോടതി ചെയ്തിരിക്കുന്നതെന്നും അന്വേഷണത്തോട് പൂര്‍ണ്ണമായും സഹകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു. കോതമംഗലത്ത് നിന്നും എബിനെ ലേക്ക്ഷോറില്‍ ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ അദ്ദേഹത്തിന്റെ അവസ്ഥ അതീവ ഗുരുതരമായിരുന്നു.

രണ്ട് കൃഷ്ണമണികള്‍ വികസിച്ച അവസ്ഥയിലായിരുന്നു. ആവര്‍ത്തിച്ചുള്ള സിടി സ്‌കാനുകളില്‍ തലയ്ക്ക് സാരമായ പരിക്കേറ്റതായും കാണിച്ചതായി അധികൃതര്‍ അറിയിച്ചു. ന്യൂറോ സര്‍ജന്റെ പരിശോധനയില്‍ മസ്തിഷ്‌ക ക്ഷതം ഗുരുതരമാണെന്ന് തെളിഞ്ഞു. തുടര്‍ന്ന് രോഗിയുടെ അവസ്ഥ ബന്ധുക്കളോട് കൃത്യമായി വിശദീകരിച്ചുവെന്നും ലേക്‌ഷോര്‍ അധികൃതര്‍ വിശദീകരണത്തില്‍ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button