KeralaMollywoodLatest NewsNewsEntertainment

ആ മരുന്ന് കഴിക്കുമ്പോള്‍ മദ്യപിക്കാന്‍ പാടില്ല, ഒരു ഗ്ലാസ് കഴിച്ചപ്പോഴേക്കും ബാബുരാജ് താഴെ വീണു: സാന്ദ്ര തോമസ്

ലൊക്കേഷനില്‍ വച്ച്‌ അട്ട കടിയേറ്റ് ബാബുരാജിനെ മൂന്ന് തവണ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നു

മലയാള സിനിമയിൽ നായകനായും വില്ലനായും സഹനടനായുമെല്ലാം തിളങ്ങിയ നടൻ ബാബുരാജിനെക്കുറിച്ച് നിർമ്മാതാവ് സാന്ദ്ര തോമസ് ഒരു അഭിമുഖത്തിൽ പങ്കുവച്ച വാക്കുകൾ വൈറൽ. മര്‍ഫി ദേവസി സംവിധാനം ചെയ്ത നല്ല നിലാവുള്ള രാത്രിയാണ് ബാബുരാജിന്റെ പുതിയ ചിത്രം. ഇതിന്റെ നിർമാതാവ് കൂടിയാണ് സാന്ദ്ര. ഈ ചിത്രത്തിന്റെ ഷൂട്ടിങ് സമയത്ത് ബാബുരാജിന് നേരിടേണ്ടി വന്ന ആരോഗ്യപ്രശ്‌നത്തെക്കുറിച്ചു ജിഞ്ചര്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിൽ പങ്കുവച്ച വാക്കുകൾ വൈറൽ.

read also:നിഖിൽ തോമസ് ബികോമിന് പഠിച്ചിട്ടില്ല: വെളിപ്പെടുത്തലുമായി കലിം​ഗ സർവ്വകലാശാല, നിയമനടപടിയെടുക്കുമെന്ന് രജിസ്ട്രാർ

നല്ല നിലാവുള്ള രാത്രിയുടെ ലൊക്കേഷനില്‍ വച്ച്‌ അട്ട കടിയേറ്റ് ബാബുരാജിനെ മൂന്ന് തവണ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നു എന്നാണ് സാന്ദ്ര പറയുന്നത്. ‘ഷൂട്ട് തുടങ്ങും മുമ്പ് ബാബുരാജ് ചേട്ടന്‍ എന്നെ വിളിച്ച്‌ ചോദിച്ചിരുന്നു അവിടെ അട്ടയുണ്ടോ എന്ന്. പുള്ളിയ്ക്ക് അലര്‍ജിയുളളതാണ്. അട്ട ഉണ്ടാകില്ലെന്ന് ഞാന്‍ പറഞ്ഞു. അവിടെ ചെന്നപ്പോള്‍ പക്ഷെ ലൊക്കേഷന്‍ നിറയെ അട്ടയാണെന്ന് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പറഞ്ഞു. ലൊക്കേഷനില്‍ വച്ച്‌ ബാബുരാജിന് അട്ടയുടെ കടിയേല്‍ക്കുകയും ആശുപത്രിയില്‍ കൊണ്ടു പോവുകയും ചെയ്തു. ഗുരുതരാവസ്ഥയായതിനാല്‍ ഇഞ്ചക്ഷന്‍ എടുക്കേണ്ടി വന്നു.’- സാന്ദ്ര പറഞ്ഞു.

അട്ട കടിച്ചപ്പോള്‍ അടുത്തുള്ള ആശുപത്രിയില്‍ കൊണ്ടു പോയി. ഇത് വളരെ സീരിയസാണെന്ന് ഡോക്ടര്‍ പറഞ്ഞു. മരുന്ന് ഇഞ്ചക്‌ട് ചെയ്യേണ്ടി വന്നു. എന്നിട്ട് ഷൂട്ടിന് ശേഷം രാത്രി മദ്യപിക്കുകയും ചെയ്തു. ഒരു ഗ്ലാസ് മദ്യം കഴിച്ചപ്പോഴേക്കും താന്‍ താഴെ വീണു എന്നാണ് ബാബുരാജ് പറയുന്നത്. ആ മരുന്ന് കഴിക്കുമ്പോള്‍ മദ്യപിക്കാന്‍ പാടില്ലായിരുന്നു. ബാബുരാജിന്റെ മുഖം നീരുവെക്കാന്‍ തുടങ്ങി. ഉടനെ തന്നെ താരത്തെ വീണ്ടും ആശുപത്രിയിലേക്ക് കൊണ്ടു പോയി. മുഖത്തെ നീരു കാരണം തന്നെ ആര്‍ക്കും മനസിലായില്ലെന്നും ബാബുരാജ് പറയുന്നുണ്ട്.

‘ആദ്യം ആശുപത്രിയില്‍ നിന്ന് വന്നതിന് ശേഷം വീണ്ടും ബാബുരാജ് ചേട്ടനെ ആശുപത്രിയില്‍ കൊണ്ടുപോകേണ്ടി വന്നു. ഞാന്‍ പറഞ്ഞതാണ് മദ്യപിക്കല്ലേന്ന്. ഞാന്‍ കുടിക്കില്ലെന്ന് അപ്പൊ ചേട്ടന്‍ പറഞ്ഞതുമാണ്. എന്നാല്‍ കുറച്ചുകഴിഞ്ഞ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വിളിച്ചു ബാബുരാജിനെക്കൊണ്ട് ഹോസ്പിറ്റലില്‍ പോകണം എന്ന് പറഞ്ഞു. ബാബുരാജിനെ മൂന്ന് തവണ അങ്ങനെ സംഭവിച്ചു താനാകെ പേടിച്ചു പോയി’- സാന്ദ്ര പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button