Latest NewsNewsIndia

ജോലി ചെയ്യാന്‍ ശേഷിയുള്ള സ്ത്രീകള്‍ക്ക് ഭര്‍ത്താവില്‍ നിന്ന് കനത്ത നഷ്ടപരിഹാരം അവകാശപ്പെടാനാവില്ല: ഹൈക്കോടതി

ബംഗളൂരു: ജോലി ചെയ്യാന്‍ ശേഷിയുള്ള സ്ത്രീകള്‍ക്ക് വിവാഹ മോചനത്തില്‍ ഭര്‍ത്താവില്‍ നിന്നു കനത്ത ജീവനാംശവും നഷ്ടപരിഹാരവും അവകാശപ്പെടാനാവില്ലെന്ന് കര്‍ണാടക ഹൈക്കോടതി. ജോലി ചെയ്യാന്‍ ശേഷിയുള്ളവര്‍ വീട്ടില്‍ ഇരുന്ന് ഭര്‍ത്താവില്‍നിന്ന് കനത്ത തുക ആവശ്യപ്പെടുന്നത് അംഗീകരിക്കാനാവില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.

മോചന കേസില്‍ കീഴ്‌കോടതി നിശ്ചയിച്ച നഷ്ടപരിഹാരത്തുക ശരിവച്ചുകൊണ്ടാണ് ജസ്റ്റിസ് രാജേന്ദ്ര ബദാമിക്കറുടെ നിരീക്ഷണം. ജീവിക്കാനുള്ള പണം മാത്രമേ ജീവനാംശം ആയി അനുവദിക്കാനാവൂ എന്ന് കോടതി പറഞ്ഞു. വിവാഹത്തിന് മുൻപ് ജോലിയുണ്ടായിരുന്ന സ്ത്രീ വിവാഹത്തിനു ശേഷം അത് അവസാനിപ്പിക്കുകയായിരുന്നു.

വിദ്യാര്‍ഥികളോട് ക്രിസ്തീയ പ്രാർഥന ചൊല്ലാൻ ആവശ്യപ്പെട്ടു: പ്രിൻസിപ്പലിനു മര്‍ദ്ദനം, പരാതി

ഒരുമിച്ചു പോവാനാവാത്തതിനാല്‍ വിവാഹ മോചനം നേടിയ ഇവര്‍ ജീവനാംശമായി പ്രതിമാസം പതിനായിരം രൂപയും നഷ്ടപരിഹാരമായി മൂന്നു ലക്ഷവുമാണ് ആവശ്യപ്പെട്ടത്. എന്നാൽ, കീഴ്‌ക്കോടതി അയ്യായിരം രൂപ പ്രതിമാസ ജീവനാംശവും രണ്ടു ലക്ഷം രൂപ നഷ്ടപരിഹാരവും അനുവദിച്ചു. ഇതു ചോദ്യം ചെയ്താണ് യുവതി ഹൈക്കോടതിയെ സമീപിച്ചത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button