Latest NewsKeralaNews

അപകട സാധ്യതയുള്ള ബോർഡുകളും ഹോർഡിംഗുകളും അടിയന്തിരമായി നീക്കം ചെയ്യണം: നിർദ്ദേശവുമായി മന്ത്രി

തിരുവനന്തപുരം: അപകട സാധ്യതയുള്ള ബോർഡുകളും ഹോർഡിംഗുകളും അടിയന്തിരമായി നീക്കം ചെയ്യണമെന്ന നിർദ്ദേശം നൽകി മന്ത്രി എം ബി രാജേഷ്. കാലവർഷക്കെടുതിയെ നേരിടാൻ എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും മുന്നിട്ടിറങ്ങണമെന്ന് അദ്ദേഹം അഭ്യർത്ഥിക്കുകയും ചെയ്തു.

Read Also: മണിപ്പൂർ കലാപത്തിൽ ഭരണകൂടം മൗനം പാലിക്കുന്നു, ക്രിസ്തുമതം തുടച്ചുനീക്കാമെന്നത് വ്യാമോഹം: ബസേലിയോസ് മാർ ക്ലിമീസ് ബാവ

കാലവർഷം ശക്തിപ്പെടുകയാണ്. പല സ്ഥലത്തും മഴക്കെടുതി തുടരുകയാണ്. മറ്റ് വകുപ്പുകളെയും സ്ഥാപനങ്ങളെയും വിവിധ വിഭാഗം ഉദ്യോഗസ്ഥരെയും സന്നദ്ധ പ്രവർത്തകരെയും കൂട്ടിയിണക്കി പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ നേതൃത്വം നൽകണം. സംസ്ഥാന സർക്കാരും ജില്ലാ കളക്ടർമാരും മറ്റും നൽകുന്ന നിർദേശങ്ങൾ പാലിച്ചുകൊണ്ട് ജനങ്ങളുടെ പ്രയാസങ്ങൾ പരിഹരിക്കുന്നതിന് എല്ലാവിധ നടപടികളും സ്വീകരിക്കണം. അനിവാര്യമായ സാഹചര്യങ്ങളിൽ പ്രകൃതി ദുരന്തങ്ങളെ നേരിടാൻ ആവശ്യമായ പണം ചെലവഴിക്കാൻ അനുവാദം നൽകും. ദുരന്ത പ്രതിരോധ നിവാരണ പ്രവർത്തനങ്ങളിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പങ്ക് നിർണായകമാണ്. 2018,19 വർഷങ്ങളിലെ മഹാ പ്രളയങ്ങളുണ്ടാക്കിയ ദുരന്തങ്ങൾ നേരിടുന്നതിൽ തദ്ദേശ സ്ഥാപനങ്ങൾ വഹിച്ച പങ്ക് വളരെ വലുതായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ആവശ്യമായ ഇടങ്ങളിൽ ക്യാമ്പുകൾ ആരംഭിച്ച് ജനങ്ങളെ മാറ്റിപ്പാർപ്പിക്കണം. ക്യാമ്പുകളിൽ ഭക്ഷണം, ആരോഗ്യ സംവിധാനം, പ്രാഥമിക സൌകര്യങ്ങൾ, ഗതാഗത സൌകര്യം തുടങ്ങിയവയുണ്ടെന്ന് ഉറപ്പുവരുത്തണം. മഴക്കാലത്തിന്റെ ഭാഗമായി ഉണ്ടായേക്കാവുന്ന പകർച്ചവ്യാധികൾ പ്രതിരോധിക്കുന്നതിനും നേരിടുന്നതിനുമുള്ള പ്രവർത്തനങ്ങൾ ആരോഗ്യവകുപ്പുമായി ചേർന്ന് ഊർജിതമാക്കണം. മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങൾ ഊർജിതമാക്കേണ്ടത് പകർച്ച വ്യാധി പ്രതിരോധത്തിന് അനിവാര്യമാണ്. ദുരന്തനിവാരണ അതോറിറ്റിയുടെ അറിയിപ്പുകൾ ജനങ്ങളിലേക്ക് എത്തിക്കുന്നുവെന്ന് ഉറപ്പാക്കണം. ജനപ്രതിനിധികൾ ഇതിന് നേതൃത്വം നൽകണം. സന്നദ്ധ പ്രവർത്തകരെ വിവരങ്ങൾ അറിയിച്ച് സജ്ജരാക്കി നിർത്തണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

Read Also: ‘അങ്ങനെ ഉണ്ണിക്കുട്ടനും സിനിമാക്കാരനായി’: ഷിബു ഉദയൻ സംവിധാനാം ചെയ്യുന്ന ചിത്രത്തിൽ അഹമ്മദ് സിദ്ദിഖ് നായകനാകുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button