KeralaLatest NewsNews

പ്രവാസി വ്യവസായി സുഗതന്‍ ആത്മഹത്യ ചെയ്ത കേസ്, എല്ലാ പ്രതികളെയും വെറുതെ വിട്ട് കോടതി

വര്‍ക്ക്‌ഷോപ്പ് തുടങ്ങാനിരുന്ന കെട്ടിടത്തിന് മുന്നില്‍ പ്രാദേശിക രാഷ്ട്രീയ നേതൃത്വം കൊടി കുത്തിയതില്‍ മനം നൊന്തായിരുന്നു പ്രവാസി വ്യവസായി സുഗതന്റെ ആത്മഹത്യ

 

കൊല്ലം: പുനലൂരിലെ പ്രവാസി വ്യവസായി സുഗതന്‍ ആത്മഹത്യ ചെയ്ത കേസില്‍ മുഴുവന്‍ പ്രതികളെയും കോടതി വെറുതെവിട്ടു. സിപിഐ, എഐവൈഎഫ് പ്രാദേശിക നേതാക്കളായ ഇമേഷ്, എം എസ് ഗിരീഷ്, സതീഷ്, അജികുമാര്‍, ബിനീഷ് എന്നിവരെയാണ് കുറ്റക്കാരല്ലെന്ന് കണ്ട് കൊല്ലം ജീല്ലാ അഡീഷണല്‍ സെഷന്‍സ് കോടതി വിട്ടത്.

Read Also: ആശുപത്രിയിലെ പാര്‍ക്കിംഗ് ഗ്രൗണ്ടിൽ അര്‍ദ്ധനഗ്നനായി രോഗിയെ മരിച്ച നിലയില്‍: മരണകാരണം ലൈംഗിക ബന്ധത്തിനിടയിലെ ഹൃദയാഘാതം

2018 ഫെബ്രുവരി 23നാണ് കൊല്ലം പുനലൂര്‍ സ്വദേശിയായ സുഗതന്‍ (64) ആത്മഹത്യ ചെയ്തത്. വര്‍ക്ക്‌ഷോപ്പ് തുടങ്ങാനിരുന്ന കെട്ടിടത്തിന് മുന്നില്‍ പ്രാദേശിക രാഷ്ട്രീയ നേതൃത്വം കൊടി കുത്തിയതില്‍ മനം നൊന്തായിരുന്നു സുഗതന്റെ ആത്മഹത്യ. കൊല്ലം തിരുമംഗലം ദേശീയപാതയില്‍ ഇളമ്പല്‍ പൈനാപ്പിള്‍ ജംഗ്ഷനിലെ നിര്‍മ്മാണത്തിലിരുന്ന വര്‍ക്ക്‌ഷോപ്പിലാണ് സുഗതന്‍ ജീവനൊടുക്കിയത്.

വിളക്കുടി പഞ്ചായത്തിലെ വി എം കുര്യന്‍ എന്ന ആളിന്റെ പേരിലുള്ള 14 1/2 സെന്റ് ഭൂമിയാണ് വര്‍ക്ക്‌ഷോപ്പ് തുടങ്ങാനായി സുഗതന്‍ മൂന്ന് വര്‍ഷത്തേക്ക് പാട്ടത്തിനെടുത്തത്. എന്നാല്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് വര്‍ക്ക്‌ഷോപ്പ് തുടങ്ങാനായില്ല. തുടര്‍ന്ന് സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടായതോടെ വര്‍ക്ക്‌ഷോപ്പ് പ്രവര്‍ത്തനം തുടങ്ങിയെങ്കിലും പഞ്ചായത്ത് ലൈസന്‍സ് നല്‍കിയില്ല. വര്‍ക്ക്‌ഷോപ്പ് പൊളിച്ചുമാറ്റാന്‍ പഞ്ചായത്ത് അന്ത്യശാസനം നല്‍കുകയായിരുന്നു. ഇതോടെ സുഗതന്‍ ആത്മഹത്യ ചെയ്യുകയായിരുന്നു.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button