AustraliaLatest NewsInternational

ലൈംഗിക ബന്ധത്തിലൂടെ പകരും, ആന്റിബയോട്ടിക്കും ഫലപ്രദമല്ല: ഗുരുതര ബാക്‌ടീരിയ രോഗത്തിന്റെ മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

വിക്ടോറിയ: കുടലില്‍ ഉണ്ടാകുന്ന അണുബാധ മൂലമുണ്ടാകുന്ന ഗുരുതര രോഗമായ ഷിഗെല്ലോസിസ് ബാധയുടെ മുന്നറിയിപ്പ് നല്‍കി ഓസ്‌ട്രേലിയ. ഷിഗെല്ല ബാക്‌ടീരിയ പടര്‍ത്തുന്ന ഈ രോഗത്തിന് ആന്റിബയോട്ടിക് മരുന്നുകളെ പ്രതിരോധിക്കാൻ ശേഷിയുണ്ടെന്ന് കണ്ടെത്തിയതായി അദ്ദേഹം പറഞ്ഞു. ശക്തമായ വയറിളക്കം, പനി, ഛര്‍ദ്ദില്‍, വയറുവേദന എന്നിവയാണ് ഷിഗെല്ലോസിസിന്റെ ലക്ഷണങ്ങള്‍.

വിക്‌ടോറിയയിലെ ആരോഗ്യവിഭാഗം മുഖ്യഓഫീസര്‍ ബ്രെറ്റ് സട്ടണ്‍ ആണ് ഷിഗെല്ല ബാക്‌ടീരിയ പടര്‍ത്തുന്ന ഈ ഗുരുതര രോഗത്തെക്കുറിച്ച്‌ സൂചന നല്‍കിയത്. രാജ്യത്തിന് പുറത്ത് നിന്നും വരുന്ന യാത്രക്കാരിലും സ്വവര്‍ഗാനുരാഗികളായ പുരുഷന്മാരിലുമാണ് ഈ രോഗസാദ്ധ്യത കൂടുതലെന്ന് സട്ടണ്‍ പറഞ്ഞു.

ബാക്‌ടീരിയ ഉള്ളില്‍ കടന്നാല്‍ ഒന്ന് മുതല്‍ മൂന്ന് ദിവസത്തിനകം രോഗലക്ഷണങ്ങള്‍ പ്രകടമാക്കും. ചിലപ്പോള്‍ 12 മണിക്കൂര്‍ കൊണ്ട് തന്നെയോ അല്ലെങ്കില്‍ ഒരാഴ്‌ചയ്ക്ക് ശേഷം മാത്രമോ വരെ രോഗലക്ഷണം പ്രകടമാകാൻ വൈകാം. നാലാഴ്‌ച വരെ ഈ പകര്‍ച്ചാവ്യാധി രോഗിയില്‍ ഉണ്ടാകാം. അഞ്ച് മുതല്‍ ഏഴ് ദിവസം വരെയാണ് ഇതിന്റെ അണുബാധ പൊതുവില്‍ നിലനില്‍ക്കുക.

രോഗപ്രതിരോധ ശേഷി കുറഞ്ഞവരില്‍ സന്ധിവാതം, രക്തദൂഷ്യം ഇവയും ഈ രോഗം മൂലം സൃഷ്‌ടിക്കാം. വ്യക്തിശുചിത്വം പാലിക്കുകയും ആരോഗ്യപരമായ ലൈംഗികബന്ധം ശീലമാക്കുകയും ചെയ്യുന്നത് വഴി രോഗം പകരുന്നത് തടയാമെന്ന് ബ്രെറ്റ് സട്ടണ്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button