Latest NewsNewsBusiness

രാജ്യത്ത് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചുള്ള പണമിടപാടുകൾ വർദ്ധിക്കുന്നു, കണക്കുകൾ പുറത്തുവിട്ട് റിസർവ് ബാങ്ക്

ക്രെഡിറ്റ് കാർഡുകൾ വിതരണം ചെയ്യുന്നതിൽ ഇത്തവണ മുൻപന്തിയിൽ എത്തിയത് എച്ച്ഡിഎഫ്സി ബാങ്കാണ്

രാജ്യത്ത് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചുള്ള പണമിടപാടുകൾ വർദ്ധിക്കുന്നതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ആർബിഐ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, മെയ് മാസം 1.4 ലക്ഷം കോടി രൂപയാണ് ഉപഭോക്താക്കൾ ക്രെഡിറ്റ് കാർഡ് വഴി ചെലവഴിച്ചിട്ടുള്ളത്. ഏപ്രിലുമായി താരതമ്യം ചെയ്യുമ്പോൾ 5 ശതമാനത്തിന്റെ വർദ്ധനവാണ് മെയ് മാസം രേഖപ്പെടുത്തിയത്. ഇത്തവണ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവരുടെ എണ്ണത്തിലും വർദ്ധനവ് ഉണ്ടായിട്ടുണ്ട്. നടപ്പ് സാമ്പത്തിക വർഷം ഏപ്രിൽ, മെയ് മാസങ്ങളിൽ മാത്രം രണ്ട് ലക്ഷം പേരാണ് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കാൻ ആരംഭിച്ചത്.

പ്രതിമാസ ക്രെഡിറ്റ് കാർഡ് ചെലവിടൽ കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ മൊത്തം കണക്കനുസരിച്ച്, 1.2 ലക്ഷം കോടി രൂപയായിരുന്നു. എന്നാൽ, മെയ് മാസം മൊത്തം ചെലവിടൽ റെക്കോർഡ് ഉയരത്തിൽ എത്തിയപ്പോൾ ഒരു കാർഡിലെ ശരാശരി ചെലവ് 16,144 രൂപയായാണ് ഉയർന്നത്. ക്രെഡിറ്റ് കാർഡുകൾ വിതരണം ചെയ്യുന്നതിൽ ഇത്തവണ മുൻപന്തിയിൽ എത്തിയത് എച്ച്ഡിഎഫ്സി ബാങ്കാണ്. മെയ് മാസത്തിലെ കണക്കുകൾ പ്രകാരം, 18.12 മില്യൺ ക്രെഡിറ്റ് കാർഡുകളാണ് എച്ച്ഡിഎഫ്സി ബാങ്ക് വിതരണം ചെയ്തിരിക്കുന്നത്. കൂടാതെ, കുടിശ്ശികയുടെ കാര്യത്തിലും എച്ച്ഡിഎഫ്സി ബാങ്ക് തന്നെയാണ് ഒന്നാമത്. ക്രെഡിറ്റ് കാർഡ് വ്യവസായത്തിലെ മൊത്തം കുടിശ്ശികയിൽ 28.5 ശതമാനം സംഭാവനയാണ് എച്ച്ഡിഎഫ്സി ബാങ്കിന് ഉള്ളത്.

Also Read: കേരളത്തിൽ ഒരു പുതിയ വിദ്യാഭ്യാസ പരിഷ്കാരത്തിന് തുടക്കം കുറിക്കുമെന്ന് ഗണേഷ് കുമാർ

shortlink

Related Articles

Post Your Comments

Related Articles


Back to top button