Latest NewsNewsIndia

പ്രവീണിന്റെ കൊലപാതകം, അഞ്ചാം പ്രതിയുടെ വീട്ടിലും നാട്ടിലും എന്‍.ഐ.എ നോട്ടീസ് പതിച്ച് ഉച്ചഭാഷിണിയില്‍ വിളംബരം ചെയ്തു

മംഗളൂരു: യുവമോര്‍ച്ച ദക്ഷിണ കന്നട ജില്ല കമ്മിറ്റി അംഗവും കോഴിക്കട നടത്തിപ്പുകാരനുമായിരുന്ന പ്രവീണ്‍ നെട്ടാറു (32) കൊല്ലപ്പെട്ട കേസിലെ അഞ്ചാം പ്രതിയോട് അടുത്ത മാസം 18 നകം കീഴടങ്ങാന്‍ നിര്‍ദ്ദേശിച്ച് നാട്ടിലും വീട്ടിലും എന്‍.ഐ.എ നോട്ടീസ് പതിച്ചു. ഇതിനൊപ്പം ഉച്ചഭാഷിണിയിലൂടെ വിളംബരവും നടത്തി.

Read Also: കാർ തടഞ്ഞുനിർത്തി ഡ്രൈവറെ വെട്ടുകത്തി ഉപയോഗിച്ച് കൊല്ലാൻ ശ്രമം: പ്രതികൾ പിടിയിൽ

ദക്ഷിണ കന്നട ഉപ്പിനങ്ങാടി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ നെക്കിലാഡി അഗ്‌നാഡി മനെയില്‍ കെ.എ. മസൂദാണ് എന്‍.ഐ.എ തെരയുന്ന പ്രതി.

നോട്ടീസില്‍ പറയുന്ന തിയതിക്കകം കീഴടങ്ങിയില്ലെങ്കില്‍ വീടും സ്ഥലവും കണ്ടുകെട്ടുമെന്ന മുന്നറിയിപ്പുണ്ട്. മസൂദിന്റെ വീടിന് പുറമെ പരിസരം, ജനങ്ങള്‍ കൂടുന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങളിലെല്ലാം നോട്ടീസ് പതിച്ചു. ഉപ്പിനങ്ങാടി പൊലീസ് സഹകരണത്തോടെയാണ് വിളംബരം നടത്തിയത്. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നേതാവായിരുന്നു മസൂദ്.

കഴിഞ്ഞ മാസം 28നും എന്‍.ഐ.എ ഇതേ രീതിയില്‍ നോട്ടീസ് പതിക്കുകയും വിളംബരം നടത്തുകയും ചെയ്തിരുന്നു. ജൂണ്‍ 30നകം കീഴടങ്ങണം എന്നായിരുന്നു ആദ്യ നോട്ടീസും വിളംബരവും.

2022 ജൂലൈ 26നാണ് ദക്ഷിണ കന്നട ജില്ലയിലെ സുള്ള്യ താലൂക്കില്‍ ബെല്ലാരെയില്‍ പ്രവീണ്‍ കൊല്ലപ്പെട്ടത്. ഇതിന് അഞ്ച് ദിവസം മുമ്പ് കാസര്‍കോട് സ്വദേശി മസൂദ് (19) എന്ന യുവാവ് ബെല്ലാരെ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കൊല്ലപ്പെട്ടിരുന്നു. ബന്ധുവീട്ടില്‍ താമസിച്ച് ജോലി ചെയ്ത് വരുന്ന മസൂദിനെ ജൂലൈ 21നാണ് കൊലപ്പെടുത്തിയത്. സംഘപരിവാര്‍ പ്രവര്‍ത്തകരായിരുന്നു ഈ കേസില്‍ പ്രതികള്‍. ഇതിനുപിന്നാലെയാണ് പ്രവീണ്‍ കൊല്ലപ്പെടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button