Latest NewsKeralaNews

എല്ലാവരും കൂടി ഈ നാടിനെ വീണ്ടും ഒരു ഭ്രാന്താലയം ആക്കി മാറ്റിയിട്ടുണ്ട്, ഇവിടെ വർഗ്ഗീയത വാഴുന്നു:അഞ്‍ജു പാർവതി എഴുതുന്നു

കാഞ്ഞങ്ങാട്: മുസ്ലിം യൂത്ത് ലീഗ് നടത്തിയ മണിപ്പൂർ ഐക്യദാർഢ്യ റാലിയിൽ‌ കൊലവിളി മുദ്രാവാക്യം ഉയർന്ന സംഭവം വിവാദമാകുന്നു. വർഗീയ മുദ്രാവാക്യം വിളിച്ച പ്രവർത്തകനെ മുസ്ലിം യൂത്ത് ലീ​ഗ് പുറത്താക്കിയിരുന്നു. എന്നാൽ, മുദ്രാവാക്യം ഏറ്റുവിളിച്ചവർക്കെതിരെ ഇതുവരെ നടപടി ഉണ്ടായിട്ടില്ല. സംഭവത്തിൽ കുറിപ്പുമായി എഴുത്തുകാരി അഞ്‍ജു പാർവതി പ്രഭീഷ്. മണിപ്പൂരിന് ഐക്യദാർഢ്യം എന്ന പേരിൽ നടന്നത് നല്ല 916 മതവെറിയും അന്യമതവിദ്വേഷവും പൂണ്ടു വിളയാടിയ പ്രകടനം തന്നെയാണെന്ന് അഞ്‍ജു പാർവതി ചൂണ്ടിക്കാട്ടുന്നു.

‘ആർക്കും ഇട്ട് കൊട്ടാൻ പറ്റുന്ന ഒന്നായി ഹിന്ദു മതത്തെ ഇടതും വലതും പരുവപ്പെടുത്തി കൊടുക്കുന്നത് കൊണ്ടാണ് ഷംസീറിന് ഗണപതി വെറും മിത്ത് മാത്രം ആകുന്നത്. ലീഗ് പ്രകടനത്തിൽ രാമായണം ചൊല്ലാതെ അമ്പലത്തിൽ ഇട്ട് കത്തിക്കും എന്ന് ഉറക്കെ പറയാൻ നാവ് പൊന്തുന്നതും. ഇവിടെ ഉള്ളത് ഭരണഘടന വിഭാവനം ചെയ്ത തരം മതേതരത്വം ഒന്നുമല്ല. വോട്ട് ബാങ്കിന് മീതെ അട വച്ച് വിരിയിച്ച പ്രീണനം മാത്രമാണ്. അല്ലെങ്കിൽ കണ്മുന്നിൽ കണ്ട ഈ കൊലവിളിയെ കുറിച്ച് എന്തെങ്കിലും വാ തുറക്കാൻ പ്രബുദ്ധർക്ക് കഴിഞ്ഞേനെ. ഇതിനെതിരെ എന്തെങ്കിലും പറഞ്ഞു പോയാൽ ലീഗ് അപ്പുറത്ത് ചാടുമോ എന്ന് കോൺഗ്രസ്സിന് പേടി. ലീഗിനെ കൂടെ കൂട്ടാൻ നോക്കുന്ന കമ്മികൾക്ക് മറുത്ത് പറഞ്ഞാൽ ഉള്ള വോട്ട് പോകുമോ എന്ന് അടുത്ത പേടി. എന്തായാലും ഒക്കെയും കൂടി ഈ നാടിനെ വീണ്ടും ഒരു ഭ്രാന്താലയം ആക്കി മാറ്റിയിട്ടുണ്ട് കേട്ടോ. ഇവിടെ വീണത് മതേതരത്വം ആണ്, വാഴുന്നത് വർഗ്ഗീയതയും’, അഞ്‍ജു പാർവതി കുറിച്ചു.

അതേസമയം, സംസ്ഥാന വ്യാപകമായി ഇന്നലെ സംഘടിപ്പിച്ച മണിപ്പൂർ ഐക്യദാർഢ്യ ദിനത്തിന്റെ ഭാ​ഗമായി കാഞ്ഞങ്ങാട് നടത്തിയ റാലിയിലാണ് വിവാദ മുദ്രാവാക്യം ഉയർന്നത്. മുദ്രാവാക്യം വിളിച്ച കാഞ്ഞങ്ങാട് മുൻസിപ്പാലിറ്റിയിലെ അബ്ദുൽ സലാമിനെ പുറത്താക്കിയ കാര്യം വാർത്താ കുറിപ്പിലൂടെയാണ് മുസ്ലീം ലീഗ് അറിയിച്ചത്.

അഞ്‍ജു പാർവതി എഴുതുന്നതിങ്ങനെ;

രാമായണം ചൊല്ലാതെ അമ്പല നടയിൽ കെട്ടിത്തൂക്കി പച്ചയ്ക്കിട്ട് കത്തിക്കും. ആരെ? എന്തിന് വേണ്ടി? മണിപ്പൂരിൽ സമാധാനം കൊണ്ട് വരാൻ ഹിന്ദുക്കളെ അമ്പലത്തിൽ കെട്ടിത്തൂക്കി പച്ചയ്ക്ക് കത്തിച്ചാൽ മതിയോ???
മണിപ്പൂരിനോട്‌ അനുഭാവം പ്രകടിപ്പിക്കുവാൻ എന്തിന് രാമായണം, അമ്പലം, പച്ചയ്ക്ക് കത്തിക്കൽ ഒക്കെ???
സംഘപരിവാറിനോട് യുദ്ധം ചെയ്യാൻ!!
അതായത് കോയാ , ഈ അമ്പലം എന്ന് വച്ചാൽ സംഘികൾ മാത്രം പോകുന്ന വർഗ്ഗീയ ഇടം ആണല്ലോ. പിന്നെ രാമായണം അത് സംഘികൾ മാത്രം വായിക്കുന്ന വർഗ്ഗീയ പുസ്തകം!!
അതായത് അമ്പലം എന്ന വർഗ്ഗീയ ഇടത്തിൽ പോകുന്ന, രാമായണം ഒക്കെ വായിക്കുന്ന എല്ലാവരെയും പച്ചയ്ക്ക് കത്തിക്കുമെന്ന്!!! അങ്ങനെ വരുമ്പോൾ അമ്പലത്തിൽ പോകുന്ന ശ്രീ ചെന്നിത്തല, സുധാകരൻ തുടങ്ങി എല്ലാ ഹിന്ദുക്കളായ കോൺഗ്രസ്സ് പ്രവർത്തകരും ഉൾപ്പെടുമോ??ഉൾപ്പെടുമല്ലോ!. സംഘികളോട് ആണ് യുദ്ധം എങ്കിൽ പോകേണ്ടത് ശാഖകളിൽ അല്ലേ?അതിന്റെ മുറ്റത്ത്‌ നിന്ന് വേണ്ടേ യുദ്ധം ചെയ്യാൻ ??പച്ചയ്ക്ക് കത്തിക്കാൻ?? അതിന് അമ്പലമുറ്റം എന്തിന്???
ഇത് ആരാണ് പറയുന്നത്???
മതേതരത്വത്തിൻ്റെ പളപള മിന്നുന്ന കുപ്പായമെടുത്ത് പുറമേയ്ക്കിട്ട മുസ്ലീം ലീഗ്!!!
മണിപ്പൂരിന് ഐക്യദാർഢ്യം എന്ന പേരിൽ നടന്നത് നല്ല 916 മതവെറിയും അന്യമതവിദ്വേഷവും പൂണ്ടു വിളയാടിയ പ്രകടനം തന്നെയാണ്. കേവലം ഒരാളെ പുറത്താക്കി എന്നത് കൊണ്ട് ചെയ്ത തെറ്റ് ശരി ആവുന്നില്ല. ആ പ്രകടനത്തിൽ ഒരുത്തൻ പരസ്യമായി ഇങ്ങനെ വിളിച്ചപ്പോൾ അത് ഏറ്റുചൊല്ലിയവർ വിശുദ്ധർ ആവുന്നില്ല.ഒരുത്തൻ പൊതുസ്ഥലത്ത് ഉടുമുണ്ട് പൊക്കി കാണിച്ചാൽ അത് കണ്ട് ഹാപ്പിയായി കൂടെ പൊക്കുന്നവരും ഒരേ പോലെ തെറ്റുകാരാണ്. അബ്ദുൾ സലാം ആ മുദ്രാവാക്യം വിളിച്ചപ്പോൾ തന്നെ മുൻനിരയിൽ ഉള്ള നേതാക്കൾക്ക് അത് തടയാമായിരുന്നു. അതുണ്ടായില്ല പകരം അവരും അത് ആസ്വദിച്ചു. ഉള്ളിൽ ഉണ്ടായിരുന്ന സ്വന്തം മതം മാത്രം വലുത് എന്ന തത്വം തലപ്പൊക്കി. സിംപിൾ!!!
മറ്റവർ അവിലും മലരും കുന്തിരിക്കവും എടുത്ത് വച്ച് റെഡി ആയിട്ട് ഇരിക്കാനേ പറഞ്ഞുള്ളൂ. ഇവർ അമ്പലത്തിലിട്ട് കെട്ടിത്തൂക്കി പച്ചയ്ക്ക് കത്തിക്കും എന്ന് പറയുന്നു.
മുള്ളിനെ എടുക്കേണ്ടത് മുള്ള് കൊണ്ടല്ല..സംഘപരിവാർ ഫാസിസത്തോട് ഏറ്റുമുട്ടുന്നത് കൂടിയ ഡിഗ്രി കൊലവിളി നടത്തി ഒരു സമൂഹത്തിന്റെ വിശ്വാസത്തെ മൊത്തത്തിൽ അപമാനിച്ചിട്ടും അല്ല. സംഘപരിവാർ എന്നും ഉറക്കെ പറയുന്നത് ഹിന്ദു സമൂഹത്തിന് വേണ്ടി നിലനിൽക്കും എന്ന് മാത്രമാണ്. അവർ പിന്തുണയ്ക്കുന്ന രാഷ്ട്രീയപ്പാർട്ടിയായ ബിജെപി പറയുന്നതും അത് തന്നെയാണ്. അല്ലാതെ അവർ വോട്ട് ബാങ്ക് രാഷ്ട്രീയം നോക്കി ഹിന്ദുക്കളെ തള്ളിപ്പറഞ്ഞുക്കൊണ്ട് പള്ളികൾ പണിയും എന്നോ മസ്ജിദ് പണിയും എന്നോ പറയുന്നില്ല.
എന്നാൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സും സിപിഎംമ്മും ഒക്കെ പറയുന്നത് എല്ലാ മതങ്ങൾക്കും തുല്യ പരിഗണന എന്നാണ്, തുല്യ പരിരക്ഷ എന്നാണ്. പറയുന്നത് Nothing more, Nothing less എന്ന് പക്ഷേ പ്രവൃത്തിയിൽ പ്രീണനം മാത്രം. കേവലം വോട്ട് ബാങ്കിന് മുന്നിൽ സ്വന്തം മതത്തെ, സ്വന്തം വിശ്വാസത്തെ അടിയറവ് വയ്ക്കുമ്പോൾ വളരുന്നത് വർഗ്ഗീയത മാത്രമാണ്. ആർക്കും ഇട്ട് കൊട്ടാൻ പറ്റുന്ന ഒന്നായി ഹിന്ദു മതത്തെ ഇടതും വലതും പരുവപ്പെടുത്തി കൊടുക്കുന്നത് കൊണ്ടാണ് ശ്രീ ഷംസീറിന് ഗണപതി വെറും മിത്ത് മാത്രം ആകുന്നത്. ലീഗ് പ്രകടനത്തിൽ രാമായണം ചൊല്ലാതെ അമ്പലത്തിൽ ഇട്ട് കത്തിക്കും എന്ന് ഉറക്കെ പറയാൻ നാവ് പൊന്തുന്നത്.
ഇവിടെ ഉള്ളത് ഭരണഘടന വിഭാവനം ചെയ്ത തരം മതേതരത്വം ഒന്നുമല്ല. വോട്ട് ബാങ്കിന് മീതെ അട വച്ച് വിരിയിച്ച പ്രീണനം മാത്രമാണ്. അല്ലെങ്കിൽ കണ്മുന്നിൽ കണ്ട ഈ കൊലവിളിയെ കുറിച്ച് എന്തെങ്കിലും വാ തുറക്കാൻ പ്രബുദ്ധർക്ക് കഴിഞ്ഞേനെ!! ഇതിനെതിരെ എന്തെങ്കിലും പറഞ്ഞു പോയാൽ ലീഗ് അപ്പുറത്ത് ചാടുമോ എന്ന് കോൺഗ്രസ്സിന് പേടി. ലീഗിനെ കൂടെ കൂട്ടാൻ നോക്കുന്ന കമ്മികൾക്ക് മറുത്ത് പറഞ്ഞാൽ ഉള്ള വോട്ട് പോകുമോ എന്ന് അടുത്ത പേടി. രണ്ട് ടീമുകളുടെയും വോട്ട് ബാങ്ക് പേടി മുതലെടുത്ത് ഇതിന്റെ പേരിൽ ഒരു സീറ്റ് എങ്കിലും ഒപ്പിക്കാമോ എന്ന് നോക്കുന്ന സംഘപരിവാറും ടീമും വേറെ!!!അവർക്ക് മണിപ്പൂർ എന്ന് കേൾക്കുന്നത് പോലും അലർജി.
ഇതിന്റെ ഒക്കെ ഇടയിൽ പൊളിട്രിക്‌സ് എന്തെന്ന് അറിയാത്ത,ഒന്നിലും പെടാത്ത കുറേ പാവം മനുഷ്യരും!!!എന്തായാലും ഒക്കെയും കൂടി ഈ നാടിനെ വീണ്ടും ഒരു ഭ്രാന്താലയം ആക്കി മാറ്റിയിട്ടുണ്ട് കേട്ടോ. ഇവിടെ വീണത് മതേതരത്വം ആണ്, വാഴുന്നത് വർഗ്ഗീയതയും..
NB : നേരത്തെ ഇട്ട പോസ്റ്റ് കമ്മ്യൂണിറ്റി സ്റ്റാൻഡേർഡ് വിരുദ്ധം എന്ന പേരിൽ പോയി. അത് കൊണ്ട് വീഡിയോ ഇടുന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button