Latest NewsNewsIndia

പിത്താശയത്തിലെ കല്ല് നീക്കം ചെയ്യാനെത്തിയ യുവതിയുടെ ഗര്‍ഭപാത്രം നീക്കം ചെയ്തു

കണ്ടെത്തിയത് കടുത്ത വയറുവേദനയെ തുടര്‍ന്ന് മറ്റൊരു ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍

ലക്‌നൗ: പിത്താശയത്തിലെ കല്ല് നീക്കം ചെയ്യാനെത്തിയ യുവതിയുടെ ഗര്‍ഭപാത്രം നീക്കം ചെയ്തതായി പരാതി. ഉത്തര്‍പ്രദേശിലെ വാരണാസിയിലെ ചോലാപ്പൂര്‍ ബേല ഗ്രാമത്തിലാണ് സംഭവം നടന്നത്. ഉഷ മൗര്യ എന്ന 26കാരിയാണ് പരാതിയുമായി കോടതിയെ സമീപിച്ചത്.

Read Also: ഇന്ത്യയിൽ കോടികളുടെ നിക്ഷേപം നടത്താനൊരുങ്ങി എഎംഡി, ലക്ഷ്യം ഇതാണ്

കടുത്ത വയറുവേദനയുമായാണ് ഉഷ മൗര്യ ആശാവര്‍ക്കര്‍ക്കൊപ്പം ഡോ. പ്രവീണ്‍ തിവാരിയുടെ ക്ലിനിക്കിലെത്തിയത്. പരിശോധനയില്‍ പിത്താശയത്തില്‍ കല്ലാണെന്ന് കണ്ടെത്തി. അത് നീക്കം ചെയ്യാന്‍ ശസ്ത്രക്രിയ വേണമെന്നും ഡോ. പ്രവീണ്‍ തിവാരി പറഞ്ഞു. 2020 മേയ് 28ന് ശസ്ത്രക്രിയ നടത്തി. ഏതാനും ദിവസങ്ങള്‍ക്കകം യുവതി ആശുപത്രി വിടുകയും ചെയ്തു.

ഇക്കഴിഞ്ഞ മാര്‍ച്ചില്‍ വീണ്ടും കടുത്ത വയറു വേദന അനുഭവപ്പെട്ടു. ഗുളിക കഴിച്ചിട്ടും വേദനയ്ക്ക് ശമനമുണ്ടായില്ല. ഉടന്‍ മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ പോയി. പരിശോധനയില്‍ പിത്താശയത്തില്‍ കല്ലുകളുണ്ടെന്ന് കണ്ടെത്തി. കൂടാതെ യുവതിക്ക് ഗര്‍ഭപാത്രം ഇല്ലെന്നും കണ്ടെത്തുകയായിരുന്നു.

തുടര്‍ന്ന് പരിശോധന റിപ്പോര്‍ട്ടുകളുമായി ഉഷ വീണ്ടും ഡോ.പ്രവീണ്‍ തിവാരിയുടെ അടുത്ത് എത്തി വിശദീകരണം ആവശ്യപ്പെട്ടു. എന്നാല്‍ ഡോക്ടര്‍ ഭീഷണിപ്പെടുത്തിയെന്നാണ് ഉഷ പറയുന്നത്. പൊലീസില്‍ നിരവധി തവണ പരാതി നല്‍കിയിട്ടും ഫലം കിട്ടാതായതോടെ ഉഷ പ്രാദേശിക കോടതിയെ സമീപിച്ചു. തുടര്‍ന്ന് ഡോക്ടര്‍ക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവിടുകയായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button