KeralaLatest NewsNews

നൗഷാദിനെ കൊന്ന് കുഴിച്ച് മൂടിയെന്ന് പറഞ്ഞതിന് പിന്നില്‍ പൊലീസിന്റെ മര്‍ദ്ദനം: അഫ്‌സാന

പത്തനംതിട്ട:ഭര്‍ത്താവിനെ കൊന്ന് കുഴിച്ചിട്ടെന്ന് മൊഴിനല്‍കിയ അഫ്‌സാന പൊലീസിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്ത്. പൊലീസ് തല്ലി കുറ്റം സമ്മതിപ്പിച്ചതെന്നാണ് ഇപ്പോള്‍ അഫ്‌സാനയുടെ പ്രതികരണം. രണ്ട് ദിവസം തുടര്‍ച്ചയായി തന്നെ ക്രൂരമായി മര്‍ദ്ദിച്ചു എന്നും പിതാവിനെയടക്കം പ്രതി ചേര്‍ക്കുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും അഫ്‌സാന 24 ചാനലിന് നല്‍കിയ പ്രതികരണത്തില്‍ പറയുന്നു. മാനസികമായും ശാരീരികമായും പീഡിപ്പിച്ചാണ് പൊലീസ് തന്നെക്കൊണ്ട് കുറ്റം സമ്മതിപ്പിച്ചതെന്നും അഫ്‌സാന പറഞ്ഞു.

Read Also: ഭർത്താവിനെ കൊലപ്പെടുത്തിയെന്ന വ്യാജ മൊഴി നൽകിയ അഫ്സാന ജാമ്യത്തിലിറങ്ങി

‘താന്‍ നൗഷാദിനെ കൊന്നെന്ന് പറഞ്ഞിട്ടില്ല. ഡിവൈഎസ്പി കേട്ടാലറയ്ക്കുന്ന തെറി വിളിച്ചു. തനിക്കിനിയും ജീവിക്കണം. നൗഷാദിന്റെ കൂടെ പോകില്ല. സ്ത്രീധനം ചോദിച്ച് നൗഷാദ് മര്‍ദ്ദിക്കാറുണ്ടായിരുന്നു. കുഞ്ഞുങ്ങളെ സ്ഥിരമായി ഉപദ്രവിക്കാറുണ്ട്. വലിയ പീഡനങ്ങള്‍ നേരിട്ടു. പൊലീസ് പീഡനത്തിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കും. സംഭവ ദിവസം രാവിലെ നൗഷാദ് പരുത്തിപ്പാറയില്‍ നിന്ന് പോകുന്നത് കണ്ടവരുണ്ട്. ഇതും പൊലീസിനോട് പറഞ്ഞു. എന്നിട്ടും പൊലീസ് കൊലപാതകിയാക്കി. കുഞ്ഞുങ്ങളെ കാണണമെന്ന് പറഞ്ഞിട്ടും സമ്മതിച്ചില്ല. പിതാവിനെ കെട്ടി തൂക്കി മര്‍ദ്ദിക്കുമെന്ന് പറഞ്ഞു’, ഭയം കൊണ്ടാണ് കുറ്റമേറ്റതെന്നും അഫ്‌സാന പ്രതികരിച്ചു.

കേസില്‍ അഫ്സാന ജാമ്യത്തില്‍ ഇറങ്ങിയത് ഇന്നാണ്. അട്ടകുളങ്ങര ജയിലില്‍ നിന്നാണ് പുറത്തിറങ്ങിയത്. കലഞ്ഞൂര്‍ സ്വദേശി നൗഷാദിനെ കൊലപ്പെടുത്തി കുഴിച്ചു മൂടിയെന്നായിരുന്നു അഫ്‌സാന നല്‍കിയ മൊഴി. എന്നാല്‍ നൗഷാദ് തിരിച്ചെത്തുകയായിരുന്നു. മൊഴി മാറ്റി കബളിപ്പിച്ചുവെന്ന കേസുമായി പൊലീസ് മുന്നോട്ടു പോവുകയാണ്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button