Latest NewsNewsIndiaCrime

ദുര്‍മന്ത്രവാദം നടത്തി കൊല്ലാന്‍ ശ്രമിച്ചു, ശരീരം മുഴുവന്‍ അണുബാധയായി: ഭാര്യയ്ക്കും അമ്മയ്ക്കും എതിരെ വ്യവസായി

കോവിഡ്-19 രോഗവ്യാപനകാലത്ത് ഭാര്യ തന്നെ പട്ടിണിക്കിട്ടു

മുംബൈ: ഭാര്യയും ഭാര്യയുടെ മാതാവും ചേര്‍ന്ന് ദുര്‍മന്ത്രവാദം നടത്തി തന്നെ കൊല്ലാന്‍ ശ്രമിച്ചുവെന്ന ആരോപണവുമായി ജ്വല്ലറി വ്യവസായി. ഭാര്യയും ഭാര്യയുടെ മാതാവും ഒരു മന്ത്രവാദിയും ചേര്‍ന്ന് ചില കര്‍മ്മങ്ങള്‍ നടത്തിയെന്നും അതിനു പിന്നാലെ തന്റെ ശരീരം മുഴുവന്‍ അണുബാധയുണ്ടായെന്നും ജ്വല്ലറി ഉടമ ആരോപിച്ചു. പരാതി ലഭിച്ചതിനെ തുടർന്ന് ഭാര്യയ്ക്കും മാതാവിനും മന്ത്രവാദിയ്ക്കുമെതിരെ കേസെടുത്തതായി ആര്‍എകെ മാര്‍ഗ് സീനിയര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.

കോവിഡ്-19 രോഗവ്യാപനകാലത്ത് ഭാര്യ തന്നെ പട്ടിണിക്കിട്ടുവെന്നും വ്യാപാരി ആരോപിച്ചു.  ‘ഭാര്യയും മാതാവും പിന്നെ മറ്റൊരാളും ചേര്‍ന്ന്  കൊല്ലാനുള്ള പദ്ധതികളെപ്പറ്റി ചര്‍ച്ച ചെയ്യുന്ന ഓഡിയോ അനിയത്തി തനിക്ക് അയച്ചു തന്നു. അതിന് ശേഷം താന്‍ സ്വന്തമായി ഉണ്ടാക്കുന്ന ഭക്ഷണം മാത്രമാണ് കഴിച്ചിരുന്നത് . ചില ദിവസങ്ങളില്‍ പാചകം ചെയ്യാന്‍ ഭാര്യ തന്നെ അനുവദിച്ചിരുന്നില്ലെന്നും അന്ന് പട്ടിണി കിടക്കേണ്ടി വന്നു. കോവിഡ് കാലമായതിനാല്‍ പുറത്ത് നിന്ന് ഭക്ഷണം വാങ്ങാൻ കഴിഞ്ഞിരുന്നില്ല. ഒടുവില്‍ ദാദറിലെ ഒരു ഫ്‌ളാറ്റിലേക്ക് മാറി. എന്നാല്‍ 2019 ആയപ്പോഴേക്കും തന്റെ ശരീരത്തില്‍ അണുബാധയുണ്ടാകാന്‍ തുടങ്ങി തുടര്‍ന്ന് ഒരു സ്വകാര്യ ആശുപത്രിയില്‍ താന്‍ ചികിത്സ നേടി’- വ്യാപാരി പറഞ്ഞു.

read also: പാത്രങ്ങള്‍ വെട്ടിത്തിളങ്ങണോ? കഴുകുന്ന വെള്ളത്തില്‍ ഇതുകൂടി ഒഴിച്ചാല്‍ മതി

‘പെട്ടെന്നാണ് എനിക്ക് രോഗം ബാധിച്ചത്. എന്റെ ശരീരത്തില്‍ ശ്വേതരക്താണുക്കളുടെ അളവ് കൂടിയെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. മൂന്ന് നാല് ഡോക്ടമാരെ കണ്ടു. അവരെല്ലാം ഇതുതന്നെയാണ് പറഞ്ഞത്,’ അദ്ദേഹം നല്‍കിയ മൊഴിയില്‍ പറഞ്ഞു. കൂടാതെ ലോക്കറിൽ മകളുടെ വിവാഹത്തിനായി സൂക്ഷിച്ചിരുന്ന സ്വർണ്ണം കാണുന്നില്ലെന്നും വ്യാപാരി ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button