Latest NewsNewsInternational

മകളെ കൊന്ന് മൃതദേഹം വെട്ടിനുറുക്കി, തെളിവ് നശിപ്പിക്കാൻ മൃതദേഹം പാകം ചെയ്തു; മാതാവ് അറസ്റ്റിൽ

ബ്രസീലിൽ മകളെ കൊന്ന് മൃതദേഹം ഛിന്നഭിന്നമാക്കിയ മാതാവ് അറസ്റ്റിൽ. 30കാരിയായ റൂത്ത് ഫ്‌ലോറിയാനോയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ മകളായ ഒമ്പത് വയസ്സുകാരിയുടെ ശരീരഭാഗങ്ങൾ സാവോപോളോയിലെ വീട്ടിൽ നിന്നും പോലീസ് കണ്ടെടുത്തു. മൂന്ന് ആഴ്ചയോളമാണ് ഇവർ മകളുടെ മൃതദേഹം വീട്ടിലെ ഫ്രിഡ്ജിൽ സൂക്ഷിച്ചത്. ആഗസ്റ്റ് 8 നും 9 നും ഇടയിലാണ് സംഭവം നടന്നതെന്ന് പോലീസ് പറയുന്നു. മയക്കുമരുന്ന് കഴിച്ച ശേഷം ഇവർ മകളെ കൊലപ്പെടുത്തുകയായിരുന്നു.

ഇവരുടെ മറ്റു രണ്ടു കുട്ടികളെ സംരക്ഷണ കേന്ദ്രത്തിലേക്കു മാറ്റി. മകൾ അലാനി സിൽവയുടെ ശരീരം വെട്ടിനുറുക്കാനുള്ള എളുപ്പമാർഗം ഫ്‌ലോറിയാനോ ഇന്റർനെറ്റിൽ തിരഞ്ഞതായി പൊലീസ് അറിയിച്ചു. തെളിവ് നശിപ്പിക്കുന്നതിനായി കുട്ടിയുടെ മൃതദേഹത്തിൽ ചില ശരീരഭാഗങ്ങൾ ഇവർ പാകം ചെയ്തതായും റിപ്പോർട്ടുണ്ട്. ഭർത്താവുമായി വേർപിരിഞ്ഞ് താമസിക്കുന്നത് മകള്‍ അംഗീകരിക്കാതിരുന്നതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പുറത്തുവരുന്ന സൂചന.

താനും കാമുകനും ലഹരിമരുന്ന് ഉപയോഗിച്ച് കിടന്നുറങ്ങിയെന്നും അടുത്ത ദിവസം എഴുന്നേറ്റപ്പോൾ മകൾ മരിച്ചു കിടക്കുന്നതാണ് കണ്ടതെന്നുമായിരുന്നു ഇവർ ആദ്യം പോലീസിനോട് പറഞ്ഞത്. എന്നാൽ, വിശദമായ ചോദ്യം ചെയ്യലിൽ റൂത്ത് കൊലപാതകക്കുറ്റം സമ്മതിക്കുകയായിരുന്നു. പല്ലു തേക്കുന്നതിനിടെ നെഞ്ചിൽ കുത്തിയാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് യുവതി വെളിപ്പെടുത്തി. വിശദമായ അന്വേഷണത്തിലാണ് പോലീസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button