Latest NewsNewsIndia

ആദിത്യ എൽ1: സൗര ദൗത്യത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തി ഐഎസ്ആർഒ മേധാവി

തിരുപ്പതി: ഇന്ത്യയുടെ കന്നി സൗരോർജ്ജ പര്യവേഷണമായ ആദിത്യ എൽ 1 മിഷൻ ആരംഭിക്കാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ആന്ധ്രാപ്രദേശിലെ തിരുപ്പതി ജില്ലയിലെ ചെങ്കളമ്മ പരമേശ്വരി ക്ഷേത്രത്തിൽ ദർശനം നടത്തി ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഐഎസ്ആർഒ) മേധാവി എസ് സോമനാഥ്. സൗര ദൗത്യത്തിന്റെ വിജയത്തിനായി അദ്ദേഹം പ്രാർത്ഥന നടത്തി. സോമനാഥ് രാവിലെ 7.30ന് ക്ഷേത്രത്തിൽ എത്തി ദർശനം നടത്തുകയായിരുന്നു. ശനിയാഴ്ച രാവിലെ 11.50ന് ആദിത്യ എൽ1 മിഷൻ വിക്ഷേപണം നടത്തുമെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ആദിത്യ എൽ1 ഓൺബോർഡ് പിഎസ്എൽവി സി 57 വിക്ഷേപിക്കുന്നതിനുള്ള കൗണ്ട്ഡൗൺ ആരംഭിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. സൗര ദൗത്യം ലക്ഷ്യസ്ഥാനത്ത് എത്താൻ 125 ദിവസമെടുക്കുമെന്ന് എസ്ആർഒ ചെയർമാൻ എസ് സോമനാഥ് പറഞ്ഞു. സൂര്യനെക്കുറിച്ച് പഠിക്കാനാണ് സോളാർ ദൗത്യം ആരംഭിക്കുന്നത്. 1500 കിലോഗ്രാമാണ് പേടകത്തിന്റെ ഭാരം. ഏകദേശം 4 മാസത്തോളം യാത്ര ചെയ്ത് ഈ വർഷം ഡിസംബറിലോ, അടുത്ത വർഷം ജനുവരിയിലോ ആദിത്യ എൽ 1 ലക്ഷ്യസ്ഥാനത്ത് എത്തുന്നതാണ്.

സെപ്റ്റംബർ 2 ശനിയാഴ്ച രാവിലെ 11.50 ന് ഈ ബഹിരാകാശ പോർട്ടിലെ രണ്ടാമത്തെ ലോഞ്ച് പാഡിൽ നിന്ന് സൺ ഒബ്സർവേറ്ററി ദൗത്യം തൊടുത്തുവിടും. ആദിത്യ L1 മിഷൻ സൗര കൊറോണയുടെ വിദൂര നിരീക്ഷണങ്ങളും സൗരവാതത്തിന്റെ സ്ഥല നിരീക്ഷണങ്ങളും നൽകും. ലെഗ്രാജിയൻ പോയിന്റിന്റെ ചുറ്റുമുള്ള ഒരു ഭ്രമണപഥത്തിലാണ് ആദിത്യ എത്തേണ്ടത്. അവിടെ നിന്നാണ് സൂര്യനെ വലം വയ്ക്കുക. സൂര്യനെ നിരീക്ഷിക്കാൻ 7 ഉപകരണങ്ങളാണ് ആദിത്യയിൽ ഘടിപ്പിച്ചിരിക്കുന്നത്. ആദിത്യ ഒരിക്കലും ഭൂമിയുടെയോ ചന്ദ്രന്റെയോ നിഴലിലേക്ക് വരാത്തതിനാൽ, വർഷം മുഴുവൻ രാപ്പകലില്ലാതെ സൂര്യനെ നിരീക്ഷിക്കാൻ കഴിയുന്നതാണ്. ഇന്ത്യ ഓഗസ്റ്റ് 23-ന് ചന്ദ്രയാൻ-3 ബഹിരാകാശ പേടകം ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ വിജയകരമായി ഇറക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button