KeralaLatest NewsNews

‘പറക്കമുറ്റാത്ത ചെല്ലപിള്ളയെ വിട്ടിട്ട് എങ്ങനെ പോയി മുത്തേ… നീ…’: അപർണയുടെ കാലിൽ പിടിച്ചു പൊട്ടിക്കരഞ്ഞ് ഭർത്താവ്

തിരുവനന്തപുരം: സിനിമാ-സീരിയൽ താരം അപർണ നായരുടെ മരണത്തിന്റെ ഞെട്ടലിലാണ് കുടുംബവും സുഹൃത്തുക്കളും. ഭാര്യയുടെ മരണത്തിന്റെ ഞെട്ടലിലാണ് ഭർത്താവും. സംസ്കാരത്തിനിടെ അപർണയുടെ മൃതദേഹത്തിനരികെ പൊട്ടിക്കരയുന്ന ഭർത്താവിനെ ആശ്വസിപ്പിക്കാനാകാതെ സുഹൃത്തുക്കൾ. ‘പറക്കമുറ്റാത്ത ചെല്ലപിള്ളയെ വിട്ടിട്ട് എങ്ങനെ പോയി മുത്തേ… നീ…’ എന്ന് ചോദിച്ചുകൊണ്ട് കരയുന്ന ഭർത്താവിനെ ആശ്വസിപ്പിക്കാൻ ബന്ധുക്കൾക്കും സാധിക്കുന്നില്ല.

അതേസമയം, അപർണയുടെ ആത്മഹത്യയുടെ കാരണം ഭര്‍ത്താവിന്റെ അമിത മദ്യപാനവും അവഗണനയുമാണെന്നാരോപിച്ച് നടിയുടെ കുടുംബം രംഗത്തെത്തിയിരുന്നു. തന്നെ ഫോണിൽ വിളിച്ച് ‘ഞാൻ പോകുന്നു’ എന്ന് മകൾ കരഞ്ഞുപറഞ്ഞപ്പോൾ പേടിച്ച് ഉടൻ തന്നെ അവനെ വിളിച്ച് മകളെ ഒന്ന് പോയി നോക്കാൻ പറഞ്ഞതാണെന്നും അപർണയുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു. തന്റെ കൊച്ചിനെ കൊണ്ടുപോയി കൊന്നുവെന്ന് പറഞ്ഞ് പൊട്ടിക്കരയുന്ന അമ്മയെ ആശ്വസിപ്പിക്കാൻ ആർക്കും കഴിയുന്നില്ല.

വ്യാഴാഴ്ച വൈകിട്ട് ഏഴരയോടെയാണ് അപർണയെ മരിച്ചനിലയിൽ കണ്ടത്. മരിക്കാൻ പോകുന്നതിനു മുൻപ് അപർണ അമ്മയെ വിളിച്ച് സങ്കടപ്പെട്ടു കരഞ്ഞുവെന്നും താന്‍ പോവുകയാണെന്ന് പറഞ്ഞ് കോൾ‌ കട്ട് ചെയ്തിരുന്നുവെന്നും അമ്മ പറഞ്ഞു. അവൾ എന്തോ ചെയ്തു എന്നാണ് തോന്നുന്നതെന്നും പോയി നോക്കാനും പറഞ്ഞ് താൻ അപ്പോൾ തന്നെ അവനെ വിളിച്ചതാണെന്നും, എന്നാൽ അവൾ അവിടെയെങ്ങാനും പോയി ചാകട്ടെ, എനിക്കു വയ്യ നോക്കാനെന്നാണ് അവൻ പറഞ്ഞത് എന്നും അമ്മ ആരോപിക്കുന്നു.

വീട്ടിലെ പ്രശ്‌നങ്ങള്‍ പറഞ്ഞ് അപര്‍ണ ഏറെ സങ്കടപ്പെട്ടു കരഞ്ഞുവെന്നും അമ്മ പറഞ്ഞു. ഇടയ്ക്കിടയ്ക്കു പ്രശ്നങ്ങൾ ഉണ്ടാകാറുണ്ടെന്നും അപ്പോഴൊക്കെ താൻ അവളെ സമാധാനിപ്പിക്കുമായിരുന്നുവെന്നും നെഞ്ചുതകർന്നുകൊണ്ട് അമ്മ പറയുന്നു. മാസങ്ങള്‍ക്ക് മുമ്പ് അപര്‍ണയും ഭര്‍ത്താവുമായി പ്രശ്‌നങ്ങള്‍ തുടങ്ങിയിരുന്നു എന്നാണ് നടിയുടെ സഹോദരി നല്‍കിയ മൊഴി.

shortlink

Related Articles

Post Your Comments

Related Articles


Back to top button