KeralaLatest NewsNews

മെഡിക്കല്‍ കോളേജ് ഐസിയു പീഡനക്കേസിലെ പ്രതി എം.എം ശശീന്ദ്രന്‍ അതിജീവിതയുടെ ശരീരത്തില്‍ തൊട്ടതായി അന്വേഷണ റിപ്പോര്‍ട്ട്

കോഴിക്കോട്: മെഡിക്കല്‍ കോളേജ് ഐസിയു പീഡനക്കേസിലെ പ്രതി എം.എം ശശീന്ദ്രന്‍ അതിജീവിതയുടെ ശരീരത്തില്‍ തൊട്ടതായി അന്വേഷണ റിപ്പോര്‍ട്ട്. മെഡിക്കല്‍ കോളേജ് നിയോഗിച്ച മൂന്നംഗ അന്വേഷണ കമ്മിറ്റി നല്‍കിയ റിപ്പോര്‍ട്ടിലാണ് അതിജീവിതയുടെ പരാതിയില്‍ കഴമ്പുണ്ടെന്നും അവരുടെ ദേഹത്ത് തൊട്ടതായി അറ്റന്‍ഡര്‍ എം.എം ശശീന്ദ്രന്‍ സമ്മതിച്ചെന്നും പറയുന്നത്. ഈ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രതിയെ ജോലിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത്. മെഡിക്കല്‍ കോളേജിലെ മൂന്നു ഡോക്ടര്‍മാര്‍ അംഗങ്ങളായ കമ്മിറ്റി നല്‍കിയ റിപ്പോര്‍ട്ടാണ് പുറത്ത് വന്നത്. നീതി ലഭിക്കുമെന്ന പ്രതീക്ഷയാണ് പുറത്ത് വന്ന റിപ്പോര്‍ട്ടെന്ന് അതിജീവിത പറഞ്ഞു.

Read Also: പ്രതി ക്രിസ്റ്റിന്‍ രാജ് കൊടും കുറ്റവാളി: വയോധികയെ പീഡിപ്പിച്ച കേസിലുള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയെന്ന് പൊലീസ്

അതേസമയം, വൈദ്യ പരിശോധന നടത്തിയ ഗൈനക്കോളജിസ്റ്റ് ഡോ. കെ വി പ്രീതി തന്റെ മൊഴി കൃത്യമായി രേഖപ്പെടുത്തിയില്ലെന്ന പരാതിയില്‍ മെഡിക്കല്‍ കോളേജ് എസിപി അതിജീവിതയുടെ മൊഴി രേഖപ്പെടുത്തി. ഗൈനക്കോളജിസ്റ്റ് പരിശോധിക്കുമ്പോള്‍ ഒപ്പമുണ്ടായിരുന്ന നഴ്സ് പറഞ്ഞ കാര്യങ്ങള്‍ പോലും രേഖപ്പെടുത്തിയില്ലെന്ന് അതിജീവിത പറഞ്ഞു. അതിജീവിതയുടെ ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ നഴ്സിന്റെ മൊഴിയെടുക്കും. ഇതിന് ശേഷമാകും കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുക.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button