CinemaLatest NewsIndiaNewsEntertainmentKollywoodMovie Gossips

എന്റെ സിനിമയും കാവേരി പ്രശ്‌നവും തമ്മിൽ യാതൊരു ബന്ധവുമില്ല: സിദ്ധാര്‍ഥ്

ചെന്നൈ: തമിഴ്‌നാടിന് കാവേരി ജലം വിട്ടു കൊടുക്കുന്നതിനെതിരെ കന്നഡ കർഷക സംഘടനകൾ വലിയ പ്രതിഷേധമാണ് ഉയർത്തുന്നത്. വിഷയത്തിൽ നടൻ സിദ്ധാർത്ഥിനെതിരെ പ്രതിഷേധം ഉയർന്നിരുന്നു. പുതിയ ചിത്രമായ ‘ചിറ്റ’യുടെ കന്നഡ പതിപ്പായ ചിക്കുവിന്റെ പ്രചാരണത്തിനിടെ ഒരുവിഭാഗം പ്രതിഷേധക്കാരെത്തി സിദ്ധാർത്ഥിനെ ഇറക്കി വിടുകയായിരുന്നു. കാവേരി ജലത്തിന് വേണ്ടി കന്നഡികര്‍ സമരം ചെയ്യുമ്പോള്‍ തമിഴ് സിനിമയ്ക്കുവേണ്ടിയുള്ള പ്രചാരണം അനുവദിക്കാനാവില്ലെന്ന് പ്രതിഷേധക്കാർ പറഞ്ഞു.

ഇപ്പോഴിതാ തനിക്ക് നേരിടേണ്ടി വന്ന ദുരുനുഭവത്തെക്കുറിച്ച് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് സിദ്ധാർഥ്. കര്‍ണാടകയില്‍ സിനിമ പ്രദര്‍ശിപ്പിക്കാന്‍ സാധിക്കാത്തതില്‍ അതിയായ ദുഖമുണ്ടെന്നും സംഭവവികാസങ്ങളില്‍ നിരാശതോന്നുന്നുവെന്നും സിദ്ധാര്‍ഥ് പ്രതികരിച്ചു.

സിദ്ധാർഥിന്റെ വാക്കുകൾ ഇങ്ങനെ;

ഇരുവഴിഞ്ഞിപ്പുഴ കടലിന് സ്വന്തമാണെങ്കിൽ, എസി മൊയ്തീൻ വിയ്യൂർ ജയിലിന് സ്വന്തമാകും: പരിഹസിച്ച് കെ സുധാകരൻ

‘ഈ സിനിമ തിയേറ്റര്‍ റിലീസിന് മുന്നോടിയായി പലയിടങ്ങളിലും പ്രദര്‍ശിപ്പിച്ചിരുന്നു. ചെന്നൈയിലും കൊച്ചിയിലും മാധ്യമപ്രവര്‍ത്തകര്‍ക്കായി പ്രദര്‍ശിപ്പിച്ചു. ബെംഗളൂരുവിലും അങ്ങനെ ചെയ്യാനായിരുന്നു തീരുമാനം. റിലീസിന് മുന്നോടിയായി ഏകദേശം 2000 വിദ്യാര്‍ത്ഥികള്‍ക്ക് ചിത്രം കാണിക്കാന്‍ പദ്ധതിയുണ്ടായിരുന്നു. ഇതുവരെ ആരും അങ്ങനെ ചെയ്തിട്ടില്ല. കന്നഡയിലെ അഭിനേതാക്കള്‍ക്ക് വേണ്ടി പ്രത്യേക പ്രദര്‍ശനം ഒരുക്കാനും തീരുമാനിച്ചിരുന്നു. പക്ഷേ എല്ലാം റദ്ദായി. ഞങ്ങള്‍ക്ക് വലിയ നഷ്ടം സംഭവിച്ചു, പക്ഷേ അതിനപ്പുറം, അവിടെയുള്ള ആളുകളുമായി ഒരു നല്ല സിനിമ പങ്കിടാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞില്ല എന്നത് നിരാശാജനകമാണ്.

വാര്‍ത്താസമ്മേളനത്തിന് ശേഷം മാധ്യമപ്രവര്‍ത്തര്‍ സിനിമ കാണേണ്ടതായിരുന്നു. പക്ഷേ അവിടെ എന്താണ് സംഭവിച്ചതെന്ന് നിങ്ങള്‍ എല്ലാവരും കണ്ടു. അതിനെക്കുറിച്ച് സംസാരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ചിത്രത്തിന് മികച്ച പ്രതികരണം ലഭിക്കുമ്പോള്‍ ശ്രദ്ധ തിരിക്കുന്നതിനുവേണ്ടി ഒന്നും സംസാരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എന്റെ സിനിമയും കാവേരി പ്രശ്‌നവും യാതൊരു ബന്ധവുമില്ല. ഞാന്‍ പണം മുടക്കി നിര്‍മിക്കുന്ന സിനിമകളില്‍ സാമൂഹിക പ്രതിബദ്ധത ഉണ്ടായിരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു”- സിദ്ധാര്‍ഥ് പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button