Latest NewsNewsIndia

രണ്ട് കുടുംബങ്ങള്‍ തമ്മിലുള്ള ഭൂമിതര്‍ക്കം, പരസ്പരം വെടിയുതിര്‍ത്തു: ആറുപേര്‍ കൊല്ലപ്പെട്ടു

ലക്‌നൗ: ഇരുകുടുംബങ്ങള്‍ തമ്മിലുള്ള ഭൂമി തര്‍ക്കം വെടിവയ്പ്പിലും സംഘര്‍ഷത്തിലും കലാശിച്ചതിനെ തുടര്‍ന്ന് ആറുപേര്‍ കൊല്ലപ്പെട്ടു. ഒട്ടനവധി പേര്‍ക്ക് പരിക്കേറ്റു. ഉത്തര്‍ പ്രദേശിലെ ദിയോറിയയിലാണ് രാജ്യത്തെ ഞെട്ടിച്ച സംഭവം നടന്നത്.

Read Also: മികച്ച അവാർഡുകളുമായി ധൂമവും, സനിൽ കണ്ടമുത്താനും

ദിയോറിയ ജില്ലയിലെ രുദ്രാപൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഫത്തേഹ്പൂര്‍ ഗ്രാമത്തിലാണ് സംഭവം അരങ്ങേറിയത്. ഏറെ നാളായുള്ള ഭൂമിതര്‍ക്കമാണ് ഇരുകൂട്ടരും തമ്മിലുള്ള വെടിവയ്പ്പിലും സംഘര്‍ഷത്തിലും കലാശിച്ചത്.

രാവിലെ ഏഴുമണിയോടെയാണ് സംഘര്‍ഷമുണ്ടായതെന്ന് പൊലീസ് പറയുന്നു. തോക്കുകളും മൂര്‍ച്ചയേറിയ ആയുധങ്ങളുമായി ഇരുവിഭാഗങ്ങളും പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. കൊല്ലപ്പെട്ടവരില്‍ ഒരു മുന്‍ ജില്ലാ പഞ്ചായത്ത് അംഗവും ഉള്‍പ്പെടുന്നു. ഗ്രാമത്തില്‍ ഏറെ നാളായി ഭൂമിയെ ചൊല്ലി തര്‍ക്കം നിലനില്‍ക്കുകയായിരുന്നുവെന്നും പൊലീസ് അറിയിച്ചു.

ജില്ലാ പഞ്ചായത്തംഗമായിരുന്ന പ്രേം യാദവാണ് ആദ്യം മര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ടത്. പിന്നാലെ എതിര്‍ ചേരിയിലെ സത്യ പ്രകാശ് ദൂബെ എന്നയാളെ മറുവിഭാഗം ആക്രമിച്ചു തല്ലിക്കൊല്ലുകയായിരുന്നു. കൊല്ലപ്പെട്ടവരില്‍ രണ്ട് കുട്ടികളും ഒരു സ്ത്രീയും ഉള്‍പ്പെടുന്നു. സംഘര്‍ഷ സാധ്യതയെ തുടര്‍ന്ന് കനത്ത പൊലീസ് സുരക്ഷ സ്ഥലത്ത് ഒരുക്കിയതായി അധികൃതര്‍ അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button