Latest NewsNewsInternational

‘പുടിൻ ഒരു ദുഷ്ട സ്വേച്ഛാധിപതിയാണെന്നതിന്റെ അർത്ഥം ഉക്രൈൻ നല്ലതാണെന്നല്ല’: വിവേക് ​​രാമസ്വാമി

ഉക്രൈനിൽ വോട്ടെടുപ്പ് നടത്താൻ യു.എസിൽ നിന്ന് അധിക ഫണ്ട് ആവശ്യപ്പെട്ടതിന് ഉക്രൈൻ പ്രസിഡന്റ്‌ വ്‌ലോദിമിർ സെലൻസ്കിയെ വിമർശിച്ച് ഇന്ത്യൻ-അമേരിക്കൻ വ്യവസായിയും റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥിയുമായ വിവേക് ​​രാമസ്വാമി. ഉക്രൈൻ 11 പ്രതിപക്ഷ പാർട്ടികളെ നിരോധിച്ച രാജ്യമാണെന്നും കൂടുതൽ ധനസഹായം ലഭിക്കുന്നില്ലെങ്കിൽ ഈ വർഷം സ്വന്തം തിരഞ്ഞെടുപ്പ് നടത്തില്ലെന്ന് അമേരിക്കയെ ഭീഷണിപ്പെടുത്തുകയാണ് ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘ഉക്രൈൻ-റഷ്യ ക്രമസമാധാനത്തിൽ എനിക്കും പ്രശ്നമുണ്ട്. പുടിൻ ഒരു ദുഷ്ട സ്വേച്ഛാധിപതിയാണെന്ന് കരുതി, അവൻ- ഉക്രൈൻ നല്ലതാണെന്ന് അർത്ഥമാക്കുന്നില്ല’, വിവേക് ​​രാമസ്വാമി ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

അമേരിക്ക നേരിടുന്ന ഏറ്റവും വലിയ ഭീഷണി ചൈനയാണെന്നും രാമസ്വാമി വിമർശിച്ചിരുന്നു. കേരളത്തിൽ നിന്ന് യു.എസിലേക്ക് കുടിയേറിയവരാണ് രാമസ്വാമിയുടെ മാതാപിതാക്കൾ. ഒഹായോയിലെ സിൻസിനാറ്റിയിലാണ് അദ്ദേഹം ജനിച്ചതും വളർന്നതും. ബിരുദത്തിന് ഹാർവാർഡ് സർവകലാശാലയിൽ ചേർന്ന അദ്ദേഹം പിന്നീട് യേൽ സർവകലാശാലയിൽ നിന്ന് നിയമബിരുദം നേടി. ഒഹായോ സ്റ്റേറ്റ് യൂണിവേഴ്സിറ്റി വെക്സ്നർ മെഡിക്കൽ സെന്റർ അസിസ്റ്റന്റ് പ്രൊഫസർ അപൂർവ തിവാരി രാമസ്വാമിയെയാണ് അദ്ദേഹം വിവാഹം കഴിച്ചത്. “Woke, Inc: Inside Corporate America’s Social Justice Scam” എന്നതിന്റെ രചയിതാവാണ് രാമസ്വാമി.

shortlink

Related Articles

Post Your Comments

Related Articles


Back to top button