Latest NewsNewsIndia

മരിച്ച അഞ്ച് പേര്‍ക്കും ഒരേ ലക്ഷണങ്ങള്‍, പ്രതികൾ കുടുംബത്തിലെ തന്നെ സ്ത്രീകള്‍: കൂട്ടക്കൊലയുടെ ചുരുളഴിഞ്ഞത് ഇങ്ങനെ

മുംബൈ: മഹാരാഷ്ട്രയിലും കൂടത്തായി മോഡൽ കൂട്ടക്കൊല. ഗച്ച്റോളിയില്‍ ഒരു കുടുംബത്തിലെ അഞ്ച് പേർ കൊല്ലപ്പെട്ട സംഭവത്തില്‍ കുടുംബത്തിലെ തന്നെ രണ്ട് സ്ത്രീകൾ പിടിയിലായി.

ഒരു മാസത്തിനുള്ളില്‍ ആണ് അഞ്ച് പേരേയും ഇരുവരും ചേര്‍ന്ന് കൊലപ്പെടുത്തിയത്. വിഷം നൽകിയാണ് കൊല നടത്തിയത്. അകന്ന ബന്ധുക്കളായ സംഘമിത്ര കുംഭാരെ, റോസ രാംടെകെ എന്നിവരാണ് കേസില്‍ അറസ്റ്റിലായ പ്രതികൾ. ചോദ്യം ചെയ്യലിൽ ഇരുവരും കുറ്റം സമ്മതിച്ചതായും പോലീസ് പറഞ്ഞു.

സെപ്തംബർ 26 നും ഒക്ടോബർ 15 നും ഇടയിലാണ്  അഹേരി തഹസിൽ കീഴിലുള്ള മഹാഗാവ് ഗ്രാമവാസിയായ ശങ്കർ പി കുംഭാരെയും കുടുംബത്തിലെ നാല് അംഗങ്ങളും സമാന രോഗലക്ഷണങ്ങളോടെ മരിച്ചത്. ഗദാഹേരിയിൽ താമസക്കാരനായ ശങ്കർ കുംഭാരെ, ഭാര്യ വിജയ, മകൻ റോഷൻ കുംഭാരെ, മകൾ കോമൾ ദഹാഗോങ്കർ, വീടിനടുത്ത് താമസിച്ചിരുന്ന മറ്റൊരു മകൾ വർഷ ഉറാഡെ എന്നിവരാണ് അതി ദാരുണമായി കൊല്ലപ്പെട്ടത്.

ഒരേ രോഗലക്ഷണങ്ങളോടെയുള്ള മരണമാണ് സംശയത്തിന് ഇടയാക്കിയതെന്ന് ഗഡ്ചിറോളി എസ്പി നീലോത്പാൽ പറഞ്ഞു. കുടുംബാംഗങ്ങൾക്ക് പെട്ടെന്ന് അസുഖം വരികയും, വളരെ വേഗം തന്നെ അവരുടെ നില ഗുരുതരമാവുകയും ആയിരുന്നു. എല്ലാവരെയും ചികിത്സയ്ക്കായി നാഗ്പൂരിലെയും മറ്റ് സ്ഥലങ്ങളിലെയും ആശുപത്രികളിൽ എത്തിച്ചിട്ടും ഇവർ മരിച്ചതോടെയായിരുന്നു സംശയം തുടങ്ങിയത്‌.

ചികിത്സയ്ക്കിടെ അഞ്ച് പേരും ആശുപത്രികളിൽ മരിച്ച രീതി ദുരൂഹത ഉയർത്തിയതിനെ തുടര്‍ന്ന് നാല് സംഘങ്ങളെ നിയോഗിച്ച് അന്വേഷണം തുടങ്ങി. എല്ലാവർക്കും ലക്ഷണങ്ങൾ സമാനമായിരുന്നു. കൈകാലുകളിൽ ഇക്കിളി, കടുത്ത നടുവേദനയും തലവേദനയും, ചുണ്ടുകൾ കറുക്കുക, നാവ് വീർത്ത് വരിക തുടങ്ങിയവയായിരുന്നു ലക്ഷണങ്ങൾ. വിഷം ഉള്ളിൽ ചെന്നാണ് മരണമെന്ന് ഡോക്ടർമാർ റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ, പ്രാഥമിക പരിശോധനയിൽ വിഷത്തിന്റെ കൃത്യമായ വിവരങ്ങൾ ലഭിച്ചിരുന്നില്ല.

കുടുംബത്തിന്റെ എതിർപ്പ് മറികടന്നാണ് സംഘമിത്ര റോഷൻ കുംഹാരയെ വിവാഹം ചെയ്തതത്. ഭർതൃവീട്ടിലുള്ളവർ തന്നെ ഉപദ്രവിച്ചുവെന്നാണ് ഇവർ പൊലീസിനോട് പറഞ്ഞത്. കൊല്ലപ്പെട്ട ശങ്കർ കുംഭാരെയുടെ ഭാര്യാസഹോദരന്റെ ഭാര്യയാണ് റോസ രാംടെകെ. ശങ്കറിന്റെ ഭാര്യ വിജയയുമായി പൂർവിക സ്വത്ത് സംബന്ധിച്ച് തർക്കങ്ങളുണ്ടായിരുന്നു. വ്യത്യസ്ത കാരണങ്ങളുമായാണ് ഇരുവരും പകവീട്ടാനിറങ്ങിയത്. കൊല നടത്താൻ തെലങ്കാനയിൽ പോയി പ്രത്യേക വിഷം കണ്ടെത്തിയതായി പ്രതികൾ പറഞ്ഞതായി എസ്പി നീലോത്പാൽ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button