KeralaLatest NewsNews

ഭർത്താവിന്റെ വേർപാട് താങ്ങാനായില്ല, മകളെയും കൂട്ടി ജീവിതം അവസാനിപ്പിക്കാനിറങ്ങി; യുവതി മരിച്ചു, മകൾ ആശുപത്രിയിൽ

കണ്ണൂര്‍: കണ്ണൂര്‍ ചിറക്കലില്‍ ചരക്കു ട്രെയിന്‍ തട്ടി ചികിത്സയിൽ കഴിയുകയായിരുന്ന വീട്ടമ്മ മരിച്ചു. ഒപ്പമുണ്ടായിരുന്ന മകള്‍ക്ക് പരിക്കേറ്റു. ചാലാട് പഞ്ചാബി റോഡില്‍ മൂര്‍ക്കോത്ത് വീട്ടില്‍ പി.പി. ശ്രീന ( 44 ) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മകള്‍ നക്ഷത്രയെ (16) പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭർത്താവിന്റെ അപ്രതീക്ഷിത വേർപാടിന്റെ തുടർന്ന് ശ്രീന മനോവിഷമത്തിലായിരുന്നു. ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് കരുതുന്നത്.

ഞായറാഴ്ച ഉച്ചയ്ക്ക് 1.45 ഓടെ ചിറക്കല്‍ ആര്‍പ്പാന്തോടിന് സമീപം റെയില്‍വേ ട്രാക്കിലാണ് സംഭവം.ഭര്‍ത്താവിന്റെ ചാലാട്ടെ വീട്ടില്‍നിന്ന് ഡോക്ടറെ കാണാനായി രാവിലെ പുറപ്പെട്ടതായിരുന്നു ഇവര്‍. ഉച്ചയോടെയാണ് പരിസരവാസികള്‍ മൃതദേഹം കണ്ട് തിരിച്ചറിഞ്ഞത്. സമീപത്ത് പരിക്കേറ്റ നിലയിൽ നക്ഷത്രയെ കണ്ടെത്തി. കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ ഏൽപ്പിക്കുകയായിരുന്നു. അടുത്തിടെ നക്ഷത്രയുടെ അച്ഛൻ മരണപ്പെട്ടിരുന്നു. ഇപ്പോൾ അമ്മയും. നക്ഷത്രയ്ക്ക് ഒരു സഹോദരനുണ്ട്.

പയ്യാമ്പലം ഗവ. ഗേള്‍സ് എച്ച്.എസ്.എസ്. പ്ലസ്ടു വിദ്യാര്‍ഥിനിയാണ് നക്ഷത്ര. ശ്രീനയുടെ അച്ഛന്‍: പരേതനായ ദാമോദരന്‍. അമ്മ: പി.വി. ജാനകി. ശ്രീനയുടെ മകന്‍: നവനീത്. വളപട്ടണം പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. ആത്മഹത്യയാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. മൃതദേഹം കണ്ണൂര്‍ ജില്ലാ ആസ്പത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

(ഓർക്കുക ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്പ് ലൈൻ നമ്പർ 1056)

shortlink

Related Articles

Post Your Comments

Related Articles


Back to top button