Latest NewsInternational

`ഹമാസിൻ്റെ ലക്ഷ്യം പലസ്തീൻ സ്വാതന്ത്ര്യമല്ല, മതരാജ്യം, ലോകം മുഴുവൻ ശരിയത്ത് കൊണ്ടുവരാൻ പദ്ധതി´-ഹമാസ് സ്ഥാപകൻ്റെ മകൻ

ഒരുകാലത്ത് പലസ്തീൻ ഭീകര സംഘടനയായ ഹമാസിൽ പ്രവർത്തിക്കുകയും അതിനുശേഷം അതിൽ നിന്നും വേർപിരിഞ്ഞ് ഇസ്രായേലിൻ്റെ സുരക്ഷാ ഏജൻസിയായ ഷിൻ ബെറ്റിൽ പ്രവേശിക്കുകയും ചെയ്ത വ്യക്തിയാണ് മൊസാബ് ഹസ്സൻ യൂസഫ്. ഹമാസ് സ്ഥാപകനായ ഷെയ്ക്ക് ഹസൻ യൂസഫിൻ്റെ മകനാണ് മൊസാബ്. ഇയാൾ പിന്നീട് ഇസ്ലാം മതം ഉപേക്ഷിച്ച് ക്രിസ്തുമതം സ്വീകരിച്ചിരുന്നു.

മൊസാബിനെ `ഗ്രീൻ പ്രിൻസ്´ എന്നും വിളിച്ചിരുന്നു. ഇസ്രായേൽ സേനയിൽ ചേർന്നശേഷം മൊസാബ് ഹമാസിനെക്കുറിച്ച് അമ്പരപ്പിക്കുന്ന പല കാര്യങ്ങളും പുറത്തുവിട്ടിരുന്നു . ഇസ്രായേലിൻ്റെ ഷിൻ ബെറ്റിനു വേണ്ടി മൊസാബ് ദീർഘകാലം പ്രവർത്തിച്ചിരുന്നു. 1997 മുതൽ 2007 വരെ ഇസ്രായേൽ ചാരനായി മൊസാബ് ജോലി ചെയ്തു. ചാവേർ ബോംബ് ആക്രമണങ്ങളും തീവ്രവാദ ആക്രമണങ്ങളും തടയാൻ ഇസ്രായേലിനെ സഹായിക്കുക എന്നുള്ളതായിരുന്നു മൊസാബിൻ്റെ ദൗത്യം.

അതുമായി ബന്ധപ്പെട്ട സുപ്രധാനമായ പല വിവരങ്ങളും ഇദ്ദേഹം ഇസ്രായേലിന് ചോർത്തി കൊടുത്തിരുന്നു. നിലവിൽ അമേരിക്കൻ പൗരത്വം സ്വീകരിച്ച് അവിടെ താമസിക്കുകയാണ് ഇയാൾ. തൻ്റെ പിതാവും അദ്ദേഹത്തിൻ്റെ സംഘടനയായ ഹമാസും നടത്തിവരുന്നത് ഒരിക്കലും അവസാനിക്കാത്ത മതയുദ്ധമാണെന്ന് മൊസാബ് ചൂണ്ടിക്കാട്ടിയിരുന്നു. പലസ്തീൻ കയ്യടക്കുക എന്നുള്ളത് മാത്രമല്ല ഹമാസിൻ്റെ ലക്ഷ്യമെന്നും മെസാബ് തുറന്നു പറയുകയുണ്ടായി.

പല ഉദ്ദേശലക്ഷ്യങ്ങളും ഹമാസിൻ്റെ പ്രവർത്തനങ്ങൾക്ക് പിന്നിലുണ്ടെന്ന് സിഎൻ എന്നിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കിയിരുന്നു. ജൂതന്മാരെ മുഴുവൻ നശിപ്പിച്ച് ലോകം മുഴുവൻ ശരീയത്ത് നിയമം സ്ഥാപിക്കുകയാണ് തൻ്റെ പിതാവിൻ്റെയും സംഘത്തിൻ്റെയും ലക്ഷ്യമെന്ന് മൊസാബ് മുന്നറിയിപ്പ് നൽകി. കഴിഞ്ഞയാഴ്ച വെസ്റ്റ് ബാങ്കിൽ നടത്തിയ ഇസ്രായേൽ പരിശോധനയിൽ 60 ഹമാസ് നേതാക്കൾക്കൊപ്പം മൊസാബിൻ്റെ പിതാവും അറസ്റ്റിലായിരുന്നു.

`ഹമാസ് ഒരു മതപ്രസ്ഥാനമാണ്. എന്നാൽ അങ്ങനെ വിശേഷിപ്പിക്കാൻ മറ്റുള്ളവർക്ക് ഭയമാണ്. ഹമാസ് ഒരു രാഷ്ട്രീയ പ്രസ്ഥാനം ആയിരുന്നെങ്കിൽ പാലസ്തീൻ വിഷയത്തിൽ ഇതിനു മുൻപ് തന്നെ സമവായമുണ്ടാകുമായിരുന്നു. എന്നാൽ രാഷ്ട്രീയ അതിരുകളിൽ വിശ്വസിക്കാത്ത ഒരു മതപ്രസ്ഥാനമാണ് ഹമാസ്. ഇസ്രായേലിനെ തകർത്ത് ഒരു ഇസ്ലാമിക രാജ്യം സ്ഥാപിക്കാനാണ് ഹമാസ് ശ്രമിക്കുന്നത്, അവരുടെ ലക്ഷ്യം ലോകം പിടിച്ചടക്കുക എന്നുള്ളതാണ്. ആഗോള ഇസ്ലാമിക രാഷ്ട്രം എന്ന സ്വപ്നം മനസ്സിലിട്ടാണ് ഓരോ ഹമാസ് പ്രവർത്തകനും ജീവിക്കുന്നത്. ഹമാസിന് സാമ്പത്തിക സഹായം ആവശ്യമുള്ളപ്പോഴെല്ലാം അവർ ഇസ്രായേലുമായി യുദ്ധത്തിൽ ഏർപ്പെടുന്നു .´- മൊസാബ് വ്യക്തമാക്കിയതായി സിഎൻ എൻ റിപ്പോർട്ട് ചെയ്യുന്നു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button