Latest NewsNewsIndia

ഹോട്ടൽ കേന്ദ്രീകരിച്ച് സെക്സ് റാക്കറ്റ്; നാല് പേരും 20 വയസുള്ളവർ, നേതാവിനെ കണ്ട് ഞെട്ടി പോലീസ്

മുംബൈ: ഹോട്ടലിൽ റെയ്ഡ് നടത്തിയ പോലീസ് സെക്സ് റാക്കറ്റിന്റെ നേതാവിനെ കണ്ട് ഞെട്ടി. മുംബൈയിലെ മലാഡ് സ്വദേശിനിയായ 17 കാരിയാണ് പിടിയിലായത് സംഘത്തെ നയിച്ചിരുന്നത്. വൻകിട നേതാക്കളോ, സെലിബ്രിറ്റികളോ, രാഷ്ട്രീയ നേതാവോ ആയിരിക്കുമെന്ന പോലീസിന്റെ കണക്ക് കൂട്ടൽ ആണ് പെൺകുട്ടി തെറ്റിച്ചത്. പെൺകുട്ടിയിൽ നിന്നും മൊബൈൽ ഫോൺ, വാച്ച്, പണം എന്നിവ കൂടാതെ ഒന്നര ലക്ഷം രൂപയുടെ കള്ളനോട്ടുകളും പിടിച്ചെടുത്തു.

ഇന്ത്യൻ ശിക്ഷാനിയമം 370 (ആരെയെങ്കിലും അടിമ വേലയ്ക്ക് ഉപയോഗിക്കുക), ഇമ്മോറല്‍ ട്രാഫിക് (പ്രിവൻഷൻ) ആക്ട്-1956 പ്രകാരമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. റെയ്ഡില്‍ കണ്ടെത്തിയ നാല് സ്ത്രീകളും 20 വയസ്സിനടുത്ത് മാത്രം പ്രായമുള്ളവരാണ്. ഒരാള്‍ നേപ്പാളില്‍ നിന്നും രണ്ട് പേര്‍ ബിഹാറില്‍ നിന്നും ഉള്ളവരാണ്. ഇവരെ പറഞ്ഞ് മയക്കി ആയിരുന്നു പെൺകുട്ടി സെക്സ് റാക്കറ്റിന് വേണ്ടി ഉപയോഗിച്ചിരുന്നത്.

പെൺകുട്ടിക്കൽ പുനരധിവാസ കേന്ദ്രത്തിലേക്ക് അയച്ചിരിക്കുകയാണ്. വേശ്യാവൃത്തിയിൽ നിന്ന് ലഭിക്കുന്ന പണത്തിന്റെ ഒരു ഭാഗം മാത്രമാണ് സ്ത്രീകള്‍ക്ക് ലഭിച്ചിരുന്നത്. ബാക്കി പെണ്‍കുട്ടി എടുക്കുകയായിരുന്നു പതിവെന്ന് പൊലീസ് പറഞ്ഞു. നവി മുംബൈയിലാണ് സംഭവം. ഇവിടുത്തെ ഒരു ഹോട്ടൽ കേന്ദ്രീകരിച്ചാണ് 17 കാരിയുടെ നേതൃത്വത്തില്‍ സെക്സ് റാക്കറ്റ് പ്രവര്‍ത്തിച്ചിരുന്നത്. രഹസ്യം വിവരം ലഭിച്ചതിനേ തുടർന്നാണ് പൊലീസ് ഇവിടെ പരിശോധന നടത്തിയത്. കസ്റ്റമറായി എത്തിയായിരുന്നു പൊലീസ് റെയ്ഡ് നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button