തിരുവനന്തപുരം: കണ്ണിൽ ചോരയില്ലാത്ത സർക്കാരാണ് സംസ്ഥാനം ഭരിക്കുന്നതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കുട്ടനാട്ടിൽ ആത്മഹത്യ ചെയ്ത കർഷകൻ സർക്കാരിന്റെ തെറ്റായ നയത്തിന്റെ രക്തസാക്ഷിയാണെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. സർക്കാരിന്റെ പക്കൽ പണമില്ലെന്നും എന്നാൽ, ധൂത്ത് നടത്താൻ പണമുണ്ടെന്നും അദ്ദേഹം രൂക്ഷമായ ഭാഷയിൽ വിമർശിച്ചു.
‘പ്രസാദിന്റെ മരണത്തിന് ഉത്തരവാദി സർക്കാരാണ്. പിആർഎസ് വായ്പ സർക്കാർ കുടിശ്ശിക വരുത്തി. ഇത് കർഷകരെ വലിയ ദുരിതത്തിലേക്ക് നയിക്കുന്നു. അതുകൊണ്ടാണ് കർഷകർക്ക് ആത്മഹത്യ ചെയ്യേണ്ടി വരുന്നത്. മുൻപും കർഷക ആത്മഹത്യ ഉണ്ടായിട്ടുണ്ട്. ഭക്ഷ്യമന്ത്രിയുടെ വാദങ്ങൾ ശരിയല്ലെന്ന് പറഞ്ഞ അദ്ദേഹം സംസ്ഥാനത്ത് ഭരണമോ സർക്കാരോ ഉണ്ടോ? ചെന്നിത്തല ചോദിച്ചു.
Post Your Comments