Latest NewsNewsInternational

മീരയ്ക്ക് ഭര്‍ത്താവില്‍ നിന്നും വെടിയേറ്റതിന് പിന്നില്‍ സാമ്പത്തിക കാര്യങ്ങളെ കുറിച്ചുള്ള തര്‍ക്കം

ബന്ധുക്കളുടെ മുന്നില്‍ വെച്ചുള്ള വഴക്ക് ഒഴിവാക്കാന്‍ അമലും മീരയും വീടിന് പുറത്തിറങ്ങി

ഷിക്കാഗോ: ഷിക്കാഗോയില്‍ ഗര്‍ഭിണിയായ മലയാളി യുവതിക്ക് ഭര്‍ത്താവില്‍ നിന്നും വെടിയേറ്റ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. ദേസ് പ്ലെയിന്‍സ് പൊലീസ് ആണ് ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടത്. ബന്ധുക്കളുടെ മുന്നില്‍ വച്ച് വാക്കേറ്റം കൈവിട്ട് പോകാതിരിക്കാന്‍ വേണ്ടി നടത്തിയ ശ്രമമാണ് അമല്‍ മീരയെ വെടിവയ്ക്കുന്നതിലേക്ക് നയിച്ചതെന്നാണ് പൊലീസ് വിശദമാക്കുന്നത്. സാമ്പത്തിക കാര്യങ്ങളെ ചൊല്ലിയുള്ള തര്‍ക്കമുണ്ടായതിന് പിന്നാലെയാണ് ഇരുവരും വീട്ടില്‍ നിന്ന് പുറത്തിറങ്ങിയത്. വീട്ടില്‍ ബന്ധുക്കളുടെ മുന്നില്‍  വെച്ചുള്ള തര്‍ക്കമൊഴിവാക്കാന്‍ വേണ്ടിയായിരുന്നു ഇത്.

കാറില്‍ വച്ചും വാക്ക് തര്‍ക്കം തുടര്‍ന്നതോടെ പിന്‍സീറ്റിലിരുന്ന മീരയ്ക്ക് നേരെ ലൈസന്‍സുള്ള തോക്ക് വച്ച് വെടിയുതിര്‍ത്തു. ഹോണ്ട ഒഡിസി കാറിനുള്ളില്‍ വച്ച് ഹാന്‍ഡ് ഗണ്‍ വച്ച് നിരവധി തവണ വെടിവച്ച ശേഷമാണ് അമല്‍ പള്ളിക്ക് സമീപത്തെ പാര്‍ക്കിംഗ് സ്ഥലത്ത് കാര്‍ നിര്‍ത്തിയത്. ദുരൂഹ സാഹചര്യത്തില്‍ കാര്‍ കണ്ട സമീപവാസികളാണ് പൊലീസിനെ വിളിച്ചത്.

തിങ്കളാഴ്ച രാത്രി 7.30ഓടെയാണ്  പൊലീസിന് വിവരം ലഭിക്കുന്നത്. വീട്ടില്‍ നിന്ന് ഇറങ്ങിയതിന് പിന്നാലെ കാറില്‍ വച്ച് അമല്‍ മീരയെ ഭീഷണിപ്പെടുത്തിയ ശേഷമാണ് വെടിവച്ചത്. 9എംഎം ഹാന്‍ഡ് ഗണ്‍ ആയിരുന്നു ആക്രമണത്തിന് ഉപയോഗിച്ചത്. ഈ തോക്കിന് ലൈസന്‍സുള്ളതാണെന്നാണ് പൊലീസ് വിശദമാക്കുന്നത്.

READ ALSO: ബ­സിൽ നിന്ന് ഇ­റ­ങ്ങു­ന്ന­തി­ന് മു­മ്പേ മുന്നോട്ടെടുത്തു: വീ­ണ് വി­ദ്യാര്‍­ത്ഥി­നി­ക്ക് പ­രി­ക്ക്

കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് ഏറ്റുമാനൂര്‍ സ്വദേശിയായ അമല്‍ റെജി കോട്ടയം ഉഴവൂര്‍ സ്വദേശിയായ 32 കാരി മീരയ്ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. മീരയെ വെടിവെച്ച സംഭവത്തില്‍ അറസ്റ്റിലായ ഭര്‍ത്താവ് അമല്‍ റെജിക്കെതിരെ വധ ശ്രമം, മനപൂര്‍വ നരഹത്യ എന്നീ കുറ്റങ്ങള്‍ ചുമത്തി. വെടിവെയ്പ്പില്‍ 14 ആഴ്ച്ച പ്രായമായ ഗര്‍ഭസ്ഥ ശിശു മരിച്ചു. ഗുരുതരാവസ്ഥയില്‍ കഴിയുന്ന മീരയുടെ ആരോഗ്യസ്ഥിതിയില്‍ നേരിയ പുരോഗതിയുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button