Latest NewsNewsIndia

ലോകകപ്പ് ഫൈനലിനിടെ ടിവി ഓഫ് ചെയ്തു: ദേഷ്യത്തിൽ മകനെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി പിതാവ്

കാൺപൂർ: ലോകകപ്പ് ഫൈനൽ കാണുന്നതിനിടെ ടി.വി ഓഫ് ചെയ്തുവെന്നാരോപിച്ച് അച്ഛൻ മകനെ മൊബൈൽ ചാ‍ര്‍ജ‍ര്‍ കൊണ്ട് കഴുത്തുഞെരിച്ചു കൊന്നു. ഉത്തർപ്രദേശിലെ കാൺപൂരിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. കാൺപൂർ സ്വദേശിയായ ഗണേഷ് പ്രസാദ് ആണ് മകൻ ദീപക്കിനെ കൊലപ്പെടുത്തിയത്. ഞായറാഴ്ച നടന്ന ദാരുണ സംഭവത്തിൽ പോലീസ് പ്രസാദിനെ അറസ്റ്റ് ചെയ്തു.

ഞായറാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ലോകകപ്പ് ഫൈനൽ സ്വന്തം വീട്ടിലിരുന്ന് കാണുകയായിരുന്നു പ്രസാദ്. അപ്പോഴായിരുന്നു രാത്രിയിലേക്കുള്ള ഭക്ഷണം ഉണ്ടാക്കി നൽകാൻ മകൻ ആവശ്യപ്പെട്ടത്. എന്നാൽ ഗണേഷ് ഇത് ചെവികൊണ്ടില്ല. തുട‍ര്‍ന്ന് മകൻ ദീപക് ടിവി ഓഫ് ചെയ്തു. തുട‍ര്‍ന്നുണ്ടായ ത‍ര്‍ക്കം അപിടിയിൽ കലാശിക്കുകയായിരുന്നു. മദ്യലഹരിയിലായിരുന്ന ഗണേഷ് മൊബൈൽ ചാര്‍ജ‍ര്‍ വയ‍ര്‍ ഉപയോഗിച്ച് മകനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.

കോണിപ്പടിയിൽ കിടന്ന മൃതദേഹം ബന്ധുവാണ് കണ്ടെത്തിയത്. ക്രിക്കറ്റ് മത്സരം കാണുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. മൊബൈൽ ചാർജിംഗ് കേബിളാണ് കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് ചക്കേരി പൊലീസ് സ്‌റ്റേഷന്റെ ചുമതലയുള്ള അസിസ്റ്റന്റ് പോലീസ് കമ്മീഷണർ ബ്രിജ് നാരായൺ സിംഗ് പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചിട്ടുണ്ട്. മദ്യപിച്ച് കഴിഞ്ഞാൽ പ്രസാദ് ഭാര്യയും മകനുമായി പലപ്പോഴും വഴക്കുണ്ടാക്കാറുണ്ട്. കഴിഞ്ഞയാഴ്ച ഇരുവരും തമ്മിൽ അടിപിടിയുണ്ടായപ്പോൾ അമ്മ വീടുവിട്ടിറങ്ങിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button