Latest NewsNewsIndia

ഖാലിസ്ഥാനി ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നൂനെ കൊല്ലാൻ ഗൂഢാലോചന നടത്തിയെന്ന ആരോപണം: അമേരിക്കയുടെ നിയമനടപടികൾക്കെതിരെ ഇന്ത്യ

ഡൽഹി: ഖാലിസ്ഥാനി ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നൂനെ ഇന്ത്യൻ പൗരൻ കൊല്ലാൻ ഗൂഢാലോചന നടത്തിയെന്ന ആരോപണത്തിൽ നിലപാട് വ്യക്തമാക്കി ഇന്ത്യ. സംഭവവുമായി ബന്ധപ്പെട്ട് ഇന്ത്യൻ പൗരനായ നിഖിൽ ഗുപ്തയ്‌ക്കെതിരായ നിയമനടപടികൾ അമേരിക്ക ശക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വിഷയത്തിൽ തുടർനടപടി സ്വീകരിക്കുമെന്ന് ഇന്ത്യ വ്യക്തമാക്കിയത്.

ഉഭയകക്ഷി സുരക്ഷയെക്കുറിച്ച് യുഎസുമായി നടത്തിയ ചർച്ചയിൽ ഞങ്ങൾ ഇതിനകം കാര്യങ്ങൾ പറഞ്ഞിട്ടുണ്ടെന്നും സഹകരണം, സംഘടിത കുറ്റവാളികൾ, തീവ്രവാദികൾ എന്നിവരും മറ്റുള്ളവരും തമ്മിലുള്ള അവിശുദ്ധ ബന്ധവുമായി ബന്ധപ്പെട്ട വിവരങ്ങളും യുഎസുമായി പങ്കിട്ടു എന്നും വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്‌ചി പ്രതികരിച്ചു. ഉയർന്നിരിക്കുന്ന ആരോപണങ്ങളെയും വിഷയത്തിൽ നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തെയും ഗൗരവമായി പരിഗണിച്ചുകൊണ്ടാണ് പ്രതികരണമെന്നും അദ്ദേഹം വ്യക്തമാക്കി.

ഭിന്നശേഷിക്കാരനായ 11കാരനെ ലൈംഗികമായി പീഡിപ്പിച്ചു: മധ്യവയസ്കന് 27 വർഷം കഠിന തടവും പിഴയും

‘ഈ വിഷയം സമഗ്രമായി അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സമിതി രൂപീകരിച്ചിട്ടുണ്ട്. അന്താരാഷ്ട്ര ബന്ധങ്ങൾക്കും ആഭ്യന്തര സുരക്ഷയ്ക്കും എന്തെങ്കിലും പ്രത്യാഘാതങ്ങൾ ഉണ്ടായാൽ അത് പരിഹരിക്കാനുള്ള ദൃഢനിശ്ചയം ഇന്ത്യയ്ക്ക് ഉണ്ട്. വിഷയത്തിന്റെ പ്രസക്തമായ എല്ലാ വശങ്ങളും പരിശോധിക്കാൻ നവംബർ 18-ന് ഇന്ത്യാ ഗവൺമെന്റ് ഒരു ഉന്നതതല അന്വേഷണ സമിതിക്ക് രൂപം നൽകിയിരുന്നു. അന്വേഷണ സമിതിയുടെ കണ്ടെത്തലുകളെ അടിസ്ഥാനമാക്കി ആവശ്യമായ തുടർനടപടികൾ ഇന്ത്യാ ഗവൺമെന്റ് സ്വീകരിക്കും,’ അരിന്ദം ബാഗ്ചി കൂട്ടിച്ചേർത്തു.

ഖാലിസ്ഥാനി ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നൂനെ കൊല്ലാൻ ഒരു ഇന്ത്യൻ സർക്കാർ ഉദ്യോഗസ്ഥൻ ശ്രമിച്ചെന്നും അത് പരാജയപ്പെട്ടെന്നും യുഎസ് നീതിന്യായ വകുപ്പിന്റെ പ്രഖ്യാപനത്തിന്റെ പിന്നാലെയാണ് ഇന്ത്യയുടെ പ്രസ്താവന. 52 കാരനായ നിഖിൽ ഗുപ്ത ഈ ഇന്ത്യൻ സർക്കാർ ജീവനക്കാരനോടൊപ്പം പ്രവർത്തിച്ചിരുന്നുവെന്നും അമേരിക്ക ആരോപിക്കുന്നു. സിഖുകാർക്കായി പരമാധികാര രാഷ്ട്രം സ്ഥാപിക്കണമെന്ന് പരസ്യമായി വാദിച്ച ഇന്ത്യൻ വംശജനായ യുഎസ് പൗരനെ ന്യൂയോർക്ക് സിറ്റിയിൽ വച്ച് കൊലപ്പെടുത്താൻ പ്രതി ഇന്ത്യയിൽ നിന്ന് ഗൂഢാലോചന നടത്തിയെന്ന് ന്യൂയോർക്കിലെ സതേൺ ഡിസ്ട്രിക്റ്റിന് വേണ്ടി ഹാജരായ യുഎസ് അറ്റോർണി ഡാമിയൻ വില്യംസ് വാദിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button