Latest NewsNewsIndia

‘ഇന്ത്യയെയും സ്വാധീനിക്കുന്നു’: ഹമാസിനെ ഭീകരസംഘടനയായി പ്രഖ്യാപിക്കാൻ ഇന്ത്യയോട് ഇസ്രായേൽ പ്രതിനിധി

ന്യൂഡൽഹി: ഹമാസിനെ തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കണമെന്ന് ഇസ്രായേൽ ഇന്ത്യയോട് ആവശ്യപ്പെട്ടു. ഹമാസുമായുള്ള വെടിനിർത്തലിന് ശേഷമുള്ള ഇസ്രയേലിന്റെ തന്ത്രങ്ങൾ, ഹമാസുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ നിന്നുള്ള രാജ്യത്തിന്റെ പ്രതീക്ഷകൾ, തൊഴിലാളികളുടെ മൊബിലിറ്റി, ഉന്നതതല സന്ദർശനങ്ങൾ എന്നിവയ്ക്കുള്ള പദ്ധതികളെക്കുറിച്ചും ഇസ്രായേൽ തുറന്നു പറഞ്ഞു. ‘പലസ്തീൻ ജനതയുമായുള്ള അന്താരാഷ്ട്ര ഐക്യദാർഢ്യ ദിനത്തിന്’ ഒരു ദിവസം മുന്നോടിയായിട്ടായിരുന്നു, ഇന്ത്യയിലെ ഇസ്രായേൽ അംബാസഡർ നൗർ ഗിലോണിന്റെ പ്രസ്താവന.

വെടിനിർത്തലിന് ശേഷമുള്ള ഗാസ സംഘർഷത്തോടുള്ള ഇസ്രയേലിന്റെ സമീപനം അംബാസഡർ ഗിലോൺ വിശദീകരിച്ചു. വെടിനിർത്തൽ അവസാനിച്ചാൽ, തെക്കൻ ഗാസയിലെ ഹമാസിന്റെ അടിസ്ഥാന സൗകര്യങ്ങൾ തകർക്കാൻ ഇസ്രായേൽ സൈന്യം പ്രവർത്തനം പുനരാരംഭിക്കുമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. വിവിധ തീവ്രവാദ ഗ്രൂപ്പുകളും ഇറാനും ഹമാസിനെ പിന്തുണയ്‌ക്കുകയും ധനസഹായം നൽകുകയും ചെയ്‌തതിനാൽ ഇസ്രായേൽ ഇറാനുമായി ഒരു പ്രോക്‌സി യുദ്ധം നടത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാനെ ‘പാമ്പിന്റെ തല’ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.

‘ഈ മേഖലയിൽ നടക്കുന്ന എല്ലാ കാര്യങ്ങളുമായി ഇറാൻ ബന്ധപ്പെട്ടിരിക്കുന്നു. ഇറാൻ പാമ്പിന്റെ തലയാണ്. ഈ തീവ്രവാദികളെയെല്ലാം ഇറാൻ പരിശീലിപ്പിച്ച് സജ്ജീകരിച്ചിരിക്കുന്നു, അത് ലെബനനിലെ ഹിസ്ബുള്ളയായാലും ഹൂതികളായാലും. യെമനിൽ, സിറിയയിലെ ഷിയ മിലിഷ്യ, അല്ലെങ്കിൽ ഗാസയിൽ ഹമാസ്’, അദ്ദേഹം ആരോപിച്ചു.

ഹമാസ് എന്തുകൊണ്ടാണ് സിവിലിയൻമാർ, എത്ര ഭീകരർ എന്നൊക്കെയുള്ള മരണവിവരം വെളിപ്പെടുത്താത്തതെന്ന് അദ്ദേഹം ചോദിച്ചു. ഗാസാൻ അധികാരികൾ ഉന്നയിച്ച സിവിലിയൻ മരണങ്ങളുടെ അവകാശവാദങ്ങളും അദ്ദേഹം തള്ളിക്കളഞ്ഞു. ഇസ്രായേൽ പ്രതികരണത്തിന്റെ ആദ്യ ദിവസം (ഒക്ടോബർ 7 ന്) 1500 ഭീകരരെ ഇസ്രായേൽ സൈന്യം വധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭാവി പദ്ധതികളെക്കുറിച്ചും തന്ത്രങ്ങളെക്കുറിച്ചും എംബസിയിലെ ഒരു സൈനിക ഉദ്യോഗസ്ഥൻ പറഞ്ഞു. ഇടക്കാല വെടിനിർത്തൽ അവസാനിച്ചതിന് ശേഷം, അവർ ഹമാസിനെതിരെയുള്ള നടപടി സൗത്ത് ഗാസയിൽ കേന്ദ്രീകരിക്കുമെന്ന് ഗിലോൺ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button