KeralaLatest News

മുസ്ലീം പെൺകുട്ടികളെ വശീകരിച്ച് സിപിഎം ഓഫിസിൽ കൊണ്ടുപോയി മുദ്രാവാക്യം വിളിപ്പിക്കുന്നതിന്റെ രാഷ്ട്രീയം സമുദായത്തിനറിയാം

പരപ്പനങ്ങാടി: മുസ്ലീം യുവതയെ വഴിപിഴപ്പിക്കാനാണ് സി.പി.എം ശ്രമിക്കുന്നതെന്ന് ആവർത്തിച്ച് സമസ്ത നേതാവ് നാസർ ഫൈസി കൂടത്തായി. മുസ്ലീം പെൺകുട്ടികളെ തട്ടിയെടുക്കാൻ നടത്തുന്ന ശ്രമങ്ങളെ സമുദായം ഒറ്റക്കെട്ടായി ചെറുക്കണമെന്നും യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി വഴിക്കടവിൽ നിന്ന് പൊന്നാനിയിലേക്ക് നടത്തുന്ന യൂത്ത് മാർച്ചിന്റെ തിരൂരങ്ങാടി മണ്ഡലംതല സമാപന സമ്മേളനത്തിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

ദൈവനിഷേധത്തിലേക്കും മതനിഷേധത്തിലേക്കും മുസ്ലീം യുവതയെ നയിച്ച് വഴിപിഴപ്പിക്കാൻ മാർക്സിസ്റ്റ് പാർട്ടി ശ്രമിക്കുകയാണ്. മുസ്ലീം പെൺകുട്ടികളെ തട്ടിയെടുക്കാൻ നടത്തുന്ന ശ്രമങ്ങളെ സമുദായം ഒറ്റക്കെട്ടായി ചെറുക്കണം. സമസ്ത കേരള ജംഇയ്യതുൽ ഉലമയും കേരള നദ്‍വത്തുൽ മുജാഹിദീനും വിശ്വാസപരമായ പ്രതിരോധം തീർക്കും.

മുസ്ലീം ലീഗും യൂത്ത് ലീഗും രാഷ്ട്രീയപ്രതിരോധവും തീർക്കും. ആദർശ സംരക്ഷണത്തിന് ഏതറ്റം വരെയും പോകും. മുസ്ലീം പെൺകുട്ടികളെ വശീകരിച്ച് സി.പി.എം പാർട്ടി ഓഫിസിൽ കൊണ്ടുപോയി മുദ്രാവാക്യം വിളിപ്പിക്കുന്നതിന്റെ രാഷ്ട്രീയം തിരിച്ചറിയാൻ സമുദായത്തിന് കരുത്തുണ്ടെന്നും നാസർ ഫൈസി പറഞ്ഞു.

ആരെയൊക്കെ ഉപയോഗിച്ച് മുസ്ലീം സമുദായത്തിന്റെ ഐക്യം തകർക്കാൻ നോക്കിയാലും, ഐക്യനിരയിൽ നിന്ന് ആരെ അടർത്താൻ ശ്രമിച്ചാലും സമുദായ ഐക്യം ലക്ഷ്യമിട്ട് യൂത്ത് ലീഗ് രാഷ്ട്രീയ യാത്ര തുടരണമെന്നും നാസർ ഫൈസി പറഞ്ഞു. പാണക്കാട് തങ്ങൾമാരും സമസ്തയും സമുദായത്തിന് ഒന്നിച്ച് നേതൃത്വം നൽകാനും ആ ബന്ധം അരക്കിട്ടുറപ്പിക്കാനും യൂത്ത് ലീഗ് മുന്നോട്ടുവരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button