Latest NewsIndia

7 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തി അവയവങ്ങൾ ഭക്ഷിച്ച നാല് പേർക്ക് ജീവപര്യന്തം

കാൺപൂർ: കാൺപൂരിലെ ഘതംപൂരിൽ ഒരു മന്ത്രവാദിയുടെ നിർദ്ദേശപ്രകാരം ഏഴുവയസ്സുകാരിയെ കൊന്ന് കരളും മറ്റ് സുപ്രധാന അവയവങ്ങളും ഭക്ഷിച്ചതിന് ദമ്പതികൾ ഉൾപ്പെടെ നാല് പേർക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. 2020 നവംബർ 14 ന് നടന്ന സംഭവത്തിൽ മൂന്ന് വർഷം നീണ്ടുനിന്ന വിചാരണയ്ക്ക് ശേഷം, അഡീഷണൽ ജില്ലാ ജഡ്ജി ബഖർ ഷമീം റിസ്‌വി, പ്രതികളായ ദമ്പതികളായ പരശുറാം, സുനൈന, അവരുടെ അനന്തരവൻ അങ്കുൽ, ഇയാളുടെ കൂട്ടാളി വീരൻ എന്നിവരെ പോക്‌സോ ആക്ട് പ്രകാരം ജീവപര്യന്തം തടവിന് ശിക്ഷിച്ചു.

കൂടാതെ, ഇവർക്ക് പിഴയും വിധിച്ചു. അങ്കുലിനും വീരനും 45,000 രൂപ വീതവും പരശുരാമനും സുനൈനയ്ക്കും 20,000 രൂപ വീതവുമാണ് കോടതി പിഴ വിധിച്ചത്. 2020 നവംബർ 14 ന് വീടിന് പുറത്ത് കളിക്കുന്നതിനിടെ ഏഴുവയസ്സുള്ള മകളെ കാണാതായതായി ഘതംപൂരിലെ ഒരു ഗ്രാമവാസിയാണ് പരാതി നൽകിയതെന്ന് അഡീഷണൽ ജില്ലാ സർക്കാർ അഭിഭാഷകരായ രാം രക്ഷിത് ശർമ, പ്രദീപ് പാണ്ഡെ, അജയ് കുമാർ ത്രിപാഠി എന്നിവർ വിചാരണയ്ക്കിടെ വെളിപ്പെടുത്തി. അടുത്ത ദിവസം, അവളുടെ വികൃതമാക്കിയ മൃതദേഹം ഗ്രാമത്തിന് പുറത്തുള്ള ഒരു വയലിൽ കണ്ടെത്തി.

തുടർന്നുള്ള അന്വേഷണത്തിൽ പ്രതികളെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. കുറ്റം സമ്മതിച്ചതോടെ പരശുറാം, സുനൈന, അങ്കുൽ, വീരേൻ എന്നിവർക്കെതിരെ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. വിവാഹം കഴിഞ്ഞ് 19 വർഷമായിട്ടും പരശുരാമനും സുനൈനയ്ക്കും കുട്ടികളില്ലെന്നും ഇത് പരിഹരിക്കുന്നതിനും കുട്ടി ഉണ്ടാവാനും ഒരു മന്ത്രവാദിയെ സമീപിച്ചതായും ഇയാൾ ഒരു പെൺകുട്ടിയുടെ കരൾ കഴിക്കാൻ ഇവരെ പ്രേരിപ്പിച്ചതായും പോലീസ് മനസ്സിലാക്കി.

തുടർന്ന് വീട്ടുമുറ്റത്തു കളിച്ചു കൊണ്ടിരുന്ന ഏഴു വയസുകാരിയെ തട്ടിക്കൊണ്ടു പോകുകയും, അങ്കുലും വീരനും ചേർന്ന് പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും പിന്നീട് കൊലപ്പെടുത്തുകയും ചെയ്തതായി തെളിഞ്ഞു. പെൺകുട്ടിയുടെ കരൾ പുറത്തെടുത്ത് പരശുരാമനും സുനൈനയ്ക്കും നൽകി. ഇവർ ഇത് ഭക്ഷിക്കുകയും ചെയ്തു. കുറ്റം തെളിഞ്ഞതോടെ ശനിയാഴ്ച കോടതി ശിക്ഷ വിധിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button